‘മതം നോക്കി മനുഷ്യരെ വെടിവച്ചു കൊന്നപ്പോൾ ആദിൽ ധീരതയോടെ ഭീകരവാദികളെ നേരിട്ടു, ആ രക്തസാക്ഷ്യത്വം നൽകുന്ന സന്ദേശം ”ഇന്ത്യ ഒന്നാണ്” എന്നത്: എ എ റഹീം എം പി

പഹൽഗാം ഭീകരാക്രമണത്തിന്റെയും തുടർന്നുണ്ടായ ഇന്ത്യാ– പാക് സംഘർഷത്തിന്റെയും പശ്‌ചാത്തലത്തിൽ ജനറൽ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിൽ കശ്മീർ സന്ദർശിക്കുന്ന സിപിഐ എം പ്രതിനിധി സംഘം ആദിലിന്റെ വീട് സന്ദർശിച്ചു. ആദിലിന്റെ പിതാവിനൊപ്പമുള്ള ചിത്രം എ എ റഹിം എംപി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ആദിലിന്റെ പിതാവുമായും മാതാവുമായും ഭാര്യയുമായും സിപിഐ എം പ്രതിനിധിസംഘാംഗങ്ങൾ സംസാരിച്ചു.കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികളെ രക്ഷിക്കുന്നതിനിടെ സ്വന്തം ജീവൻ ബലികൊടുത്തയാളാണ് കശ്മീർ സ്വദേശി ആദിൽ.
പഹൽഗാമിലെ ധീരനായ ആദിലിനെ രാജ്യത്തിനു മറക്കാനാകില്ല.മതം നോക്കി മനുഷ്യരെ തിരഞ്ഞുപിടിച്ചു വെടിവച്ചു കൊന്നപ്പോൾ ആദിൽ ധീരതയോടെ ഭീകരവാദികളെ നേരിട്ടു.ടൂറിസ്റ്റുകൾക്ക് നേരെ ചൂണ്ടിയ തോക്ക് പിടിച്ചുവാങ്ങാൻ ശ്രമിച്ചു.തുടർന്ന് ആദിൽ ഭീകരവാദികളുടെ വെടിയേറ്റ് പിടഞ്ഞുവീണു.ആദിലിന്റെ രക്തസാക്ഷ്യത്വം നൽകുന്ന സന്ദേശം “ഇന്ത്യ ഒന്നാണ് ”എന്നാണ്.എന്തൊരു ധീരനായിരുന്നു ആ മുപ്പതുകാരൻ. മകനെ നഷ്ടപ്പെട്ടപ്പോഴും ഭീകരതയുടെ മുന്നിൽ കീഴടങ്ങാൻ മനസ്സില്ലെന്ന് തന്നെ ആവർത്തിക്കുകയാണ് അവന്റെ പിതാവെന്നും എ എ റഹീം എം പി ഫേസ്ബുക്കിൽ കുറിച്ചു.
എ എ റഹീം ഫേസ്ബുക്കിൽ കുറിച്ചത്
“എന്റെ മകൻ ആദിൽ
ഭീകരതയ്‌ക്കെതിരെ രക്തസാക്ഷിയായി.
പക്ഷേ പഹൽഗാമിലും,കാശ്മീരിലും ഭീകരതയോട് ഏറ്റുമുട്ടാൻ തയ്യാറുള്ള ആയിരക്കണക്കിന് ആദിൽമാർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്“
ഇത് പറയുമ്പോൾ,
സെയ്ദ് ഹൈദർ ഷായുടെ മുഖത്ത് ഉറച്ച നിശ്ചയദാർഢ്യത്തിന്റെ പുഞ്ചിരി.❤️
പഹൽഗാമിലെ ധീരനായ ആദിലിനെ രാജ്യത്തിനു മറക്കാനാകില്ല.മതം നോക്കി മനുഷ്യരെ തിരഞ്ഞുപിടിച്ചു വെടിവച്ചു കൊന്നപ്പോൾ ആദിൽ ധീരതയോടെ ഭീകരവാദികളെ നേരിട്ടു.ടൂറിസ്റ്റുകൾക്ക് നേരെ ചൂണ്ടിയ തോക്ക് പിടിച്ചുവാങ്ങാൻ ശ്രമിച്ചു.തുടർന്ന് ആദിൽ ഭീകരവാദികളുടെ വെടിയേറ്റ് പിടഞ്ഞുവീണു.ആദിലിന്റെ രക്തസാക്ഷ്യത്വം നൽകുന്ന സന്ദേശം
“ഇന്ത്യ ഒന്നാണ് ”എന്നാണ്.എന്തൊരു ധീരനായിരുന്നു ആ മുപ്പതുകാരൻ!!
ഇന്ന് ശ്രീനഗറിൽ ആദിലിന്റെ കുടുംബവുമായി ഞങ്ങൾ കൂടിക്കാഴ്ച്ച നടത്തി.മകനെ നഷ്ടപ്പെട്ടപ്പോഴും ഭീകരതയുടെ മുന്നിൽ കീഴടങ്ങാൻ മനസ്സില്ലെന്ന് തന്നെ ആവർത്തിക്കുകയാണ് അവന്റെ പിതാവ്.
ആദിലിന്റെ ഉമ്മയും ഭാര്യയും ഒപ്പമുണ്ടായിരുന്നു.
Story Highlights : A A Rahim MP Visit Adil pahalgam attack family
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here