സെക്രട്ടേറിയേറ്റിലെ CPIM സംഘടനയിൽ പൊട്ടിത്തെറി; കൗൺസിൽ നിന്ന് ഒരു വിഭാഗം നേതാക്കൾ ഇറങ്ങിപ്പോയി

സെക്രട്ടേറിയേറ്റിലെ CPIM സംഘടനയിൽ പൊട്ടിത്തെറി. കൗൺസിൽ നിന്ന് ഒരു വിഭാഗം നേതാക്കൾ ഇറങ്ങിപ്പോയി. ജനറൽ സെക്രട്ടറി കെ.എൻ. അശോക് കുമാറിൻ്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് ഇറങ്ങി പോയത്.
അശോക് കുമാറിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കുന്നതിൽ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. സംഘടനയുടെ പ്രസിഡൻ്റ് പി. ഹണി ഏകാധിപത്യ പരമായി പെരുമാറുന്നു എന്ന് വിമർശനം. സംഘടനയുമായി സഹകരിക്കാത്തത് കൊണ്ടാണ് അശോക് കുമാറിനെ പുറത്താക്കിയതെന്ന് പി ഹണി പറഞ്ഞു.
അതേസമയം വാഴ്ത്തുപാട്ടിന് പിന്നാലെ മുഖ്യമന്ത്രിയെ കുറിച്ച് ഡോക്യുമെൻ്ററിയുമായി സെക്രട്ടേറിയേറ്റിലെ CPIM സംഘടന രംഗത്തെത്തി. ഡോക്യുമെൻ്ററി നിർമ്മിക്കുന്നതും സെക്രട്ടേറിയേറ്റിലെ CPIM സംഘടനയാണ്.
പിണറായി വിജയൻ – ദി ലെജൻഡ് എന്നാണ് ഡോക്യുമെൻ്ററിയുടെ പേര്.15 ലക്ഷം രൂപ ചെലവിട്ടാണ് ഡോക്യുമെൻ്ററി നിർമ്മാണം. ഈ മാസം 21ന് ഡോക്യുമെന്ററി നിർമ്മാണം ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനം നിർവ്വഹിക്കുന്നത് മുഖ്യമന്ത്രിയാണ്. ചെമ്പടയുടെ കാവലാൾ എന്ന വാഴ്ത്തുപാട്ട് ഒരുക്കിയതും സെക്രട്ടേറിയേറ്റിലെ CPIM സംഘടനയായിരുന്നു.
Story Highlights : Explosion in CPIM organization in Secretariat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here