Advertisement

‘ഭരണ തുടർച്ച ഉണ്ടാകണം, സ്വരാജിന് കൂടുതൽ വോട്ട് നൽകി വിജയപ്പിച്ച് അയക്കുക, ഞങ്ങൾ അവിടെ കാത്തിരിക്കുന്നു’; മുഖ്യമന്ത്രി

2 days ago
Google News 1 minute Read

വർഗീയ ശക്തികളെ തലപൊക്കാൻ LDF സർക്കാർ അനുവദിക്കുന്നില്ലെന്ന് മുഖ്യമന്ത്രി. ഭരണ തുടർച്ച ഉണ്ടാകണം. സ്വരാജ്നെ കൂടുതൽ വോട്ട് നൽകി വിജയിപ്പിക്കുക. സ്വരാജിനെ ഞങ്ങൾ അവിടെ കാത്തിരിക്കുന്നു വിജയപ്പിച്ച് അയക്കുക എന്നും മുഖ്യമന്ത്രി പറഞ്ഞു.

നാളെ സ്കൂൾ തുറക്കുന്നു, പൊതു വിദ്യാലയം മികച്ചത് ആയി, കൊഴിഞ്ഞു പോക്ക് അവസാനിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത വിദ്യാഭ്യാസ രംഗം മികച്ചത് ആയി മാറുന്നു. ഇനിയും കേരളം മാറും. 2016 ൽ LDF അധികാരത്തിൽ ഏറി ആദ്യ മന്ത്രിസഭാ യോഗം ചേരുമ്പോൾ ക്ഷേമ പെൻഷന് 18 മാസം കുടിശിക ഉണ്ടായിരുന്നു. ആദ്യ ക്യാബിനറ്റ് കുടിശിക കൊടുത്തു തീർത്തു.

ഇപ്പോൾ 1600 രൂപ കൃത്യമായി കൊടുക്കുന്നു. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായി മാറി. കേരളം കുതിക്കുന്നു. വലിയ മാറ്റം കേരളത്തിൽ ഉണ്ടായി. രാജ്യത്തെ മുസ്ലിം ദേവാലയങ്ങൾ സംഘ പരിവാർ ഭീഷണിയിൽ. കോൺഗ്രസ് സർക്കാരുകൾ ഇതിന് ചൂട്ടുപിടിക്കുന്നു. ദളിത് വിഭാഗങ്ങൾക്ക് എതിരെയും സംഘ പരിവാർ ഭീഷണിയുണ്ട്. ഇതൊന്നും കേരളത്തിലില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്വരാജിന്‍റെ സ്ഥാനാര്‍ത്ഥിത്വം നാട് സ്വീകരിച്ചതിൽ ആശ്ചര്യമില്ല. ക്ലീൻ ഇമേജ് നിലനിര്‍ത്തുന്നയാളാണ് സ്വരാജ്. അഭിമാനത്തോടെ, തല ഉയർത്തി വോട്ട് ചോദിക്കാൻ അദ്ദേഹത്തിന് കഴിയും. കറ കളഞ്ഞ വ്യക്തിത്വമാണ് സ്വരാജിന്‍റേത്. നമ്മൾ ചതിക്ക് ഇരയായിതിന്‍റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് നേരിടേണ്ടി വന്നത്. വാഗ്ദാനം നൽകുക, പിന്നെ മറക്കുക എന്ന രീതി എൽഡിഎഫിനില്ലെന്ന് ജനങ്ങൾക്ക് അനുഭവത്തിലൂടെ ബോധ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഒരു ആശങ്കയുമില്ലാതെയാണ് ഇടതു മുന്നണി തെരെഞ്ഞെടുപ്പിനെ നേരിടുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. സ്വരാജിന്‍റെ കൈപിടിച്ചു ഉയര്‍ത്തികൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിലമ്പൂരിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്.

Story Highlights : Pinarayi vijayan on ldf nilambur convention

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here