‘തൃശൂര്‍ പൂരം മുടങ്ങിയ സമയത്ത് മന്ത്രി രാജന്‍ വിളിച്ചതായി അറിയില്ല,രാത്രി നേരത്തെ ഉറങ്ങിയിരുന്നു’: എഡിജിപി എം ആര്‍ അജിത് കുമാറിന്റെ മൊഴി

തൃശൂര്‍ പൂരം കലക്കലില്‍ റവന്യൂമന്ത്രി കെ.രാജന്റെ ആരോപണം തള്ളി എ.ഡി.ജി.പി എം.ആര്‍.അജിത്കുമാറിന്റെ മൊഴി.പൂരം മുടങ്ങിയ സമയത്ത് മന്ത്രി വിളിച്ചതായി അറിയില്ലെന്നാണ് അജിത് കുമാര്‍ മൊഴി നല്‍കിയിരിക്കുന്നത്. രാത്രി വൈകിയതിനാല്‍ ഉറങ്ങിയിരുന്നുവെന്നും ഡി.ജി.പിക്ക് മൊഴി നല്‍കി.അന്വേഷണം പൂര്‍ത്തിയാക്കിയ ഡി.ജി.പി ഈ മാസം മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും. (ADGP M R ajith kumar statement in thrissur pooram controversy)
പൂരം കലക്കല്‍ അന്വേഷണത്തില്‍ എം.ആര്‍.അജിത്കുമാറിനെതിരെ ലഭിച്ച നിര്‍ണായക മൊഴിയായിരുന്നു മന്ത്രി കെ.രാജന്റേത്. പൂരം മുടങ്ങിയ സമയത്ത് എ.ഡി.ജി.പിയെ പലതവണ വിളിച്ചിട്ടും ഫോണെടുത്തില്ലെന്നാണ് രാജന്‍ ആരോപിച്ചത്. ഈ ആരോപണം ഭാഗികമായി തള്ളിക്കൊണ്ടാണ് അജിത്കുമാറിന്റെ മൊഴി. പൂരത്തില്‍ പ്രശ്‌നമുണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് തന്നിരുന്നതായി എ.ഡി.ജി.പി സമ്മതിച്ചു.
രാത്രി പത്തര വരെ മന്ത്രി വിളിച്ചപ്പോള്‍ ഫോണില്‍ സംസാരിക്കുകയും പൂരം തടസമില്ലാതെ നടക്കാനുള്ള നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും ചെയ്തു.എന്നാല്‍ 12 മണിക്ക് ശേഷം താന്‍ ഉറങ്ങി. അതിന് ശേഷം മന്ത്രി വിളിച്ചതായി അറിയില്ലെന്ന് അജിത്ത് കുമാര്‍ പറഞ്ഞു. ഉറങ്ങിയതിനാല്‍ പിറ്റേദിവസം മാത്രമാണ് പൂരത്തില്‍ പ്രശ്‌നങ്ങളുണ്ടായത് അറിഞ്ഞതെന്നും എ.ഡി.ജി.പി വിശദീകരിച്ചു.
അജിത്കുമാറിന്റെ മൊഴിയോടെ 8 മാസം മുന്‍പ് മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം പൂര്‍ത്തിയായി. തൃശൂര്‍ പൂരം കലങ്ങിയതില്‍ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി അജിത്കുമാറിന് വീഴ്ചയെന്നായിരുന്നു ഡി.ജി.പിയുടെ പ്രാഥമിക റിപ്പോര്‍ട്ട്.വിശദമായ അന്വേഷണത്തിനു പിന്നാലെ ഡിജിപി നല്‍കുന്ന റിപ്പോര്‍ട്ട് എം.ആര്‍ അജിത്കുമാറിന് നിര്‍ണ്ണായകമാകും.
Story Highlights : ADGP M R ajith kumar statement in thrissur pooram controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here