ദോഹ ഹമദ് വിമാനത്താവളത്തില്‍ കാഴ്ചയുടെ വിസ്മയമൊരുക്കാന്‍ ‘മൃഗസമ്മേളനം’; ഒപ്പം മൃഗങ്ങളുടെ സൈക്കിള്‍ യാത്രയും

കാടിനുള്ളിലെ മൃഗങ്ങളെല്ലാം ഒരു മേശക്ക് ചുറ്റും കൂടിയിക്കുന്നത് അത്യാധുനിക രീതിയിലുള്ള വിമാനത്താവളത്തില്‍ കാണാന്‍ കഴിഞ്ഞാല്‍ എങ്ങനെയിരിക്കും?എന്നാല്‍ അങ്ങനെയൊരു കാഴ്ച കാണാന്‍ ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് വന്നോളൂ. ആനയും കടുവയും സിംഹവും മുതല്‍ കുതിരയും ജിറാഫും കുരങ്ങനും വരെ ഒരു മേശയ്ക്ക് ചുറ്റുമിരിക്കുന്ന അത്യപൂര്‍വ കലാസൃഷ്ടിയാണ് വിമാനത്താവളത്തില്‍ ഒരുക്കിയിരിക്കുന്നത്. (wildlife sculpture collection installed at Hamad International Airport)
ടെര്‍മിനലിനുള്ളിലായി ഒരുക്കിയ ഒച്ചാഡ് പൂന്തോട്ടത്തിനുള്ളിലാണ് നീളമേറിയ മേശക്ക് ചുറ്റിലും ആനയുടെ അധ്യക്ഷതയില്‍ ഒരു ചര്‍ച്ച എന്ന ആശയത്തില്‍ ലോകപ്രശസ്ത കലാകാരന്മാരായ ഗില്ലിയും മാര്‍ക്കും ചേര്‍ന്ന് ‘വൈല്‍ഡ് ലൈഫ് വണ്ടര്‍സ്‌കേപ്‌സ്’ എന്ന പേരില്‍ കലാസൃഷ്ടി ഒരുക്കിയത്.3.5 മീറ്റര്‍ വീതിയും 10.5 മീറര്‍ നീളത്തിലുമുള്ള ആറ് ടണ്‍ വെങ്കലത്തിലാണ് ‘വൈല്‍ഡ് റൈഡ് ഇന്‍ ദോഹ’ എന്ന പേരിലുള്ള ഈ കലാസൃഷ്ടി ഒരുക്കിയിരിക്കുന്നത്.
വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ അതിജീവനം ചര്‍ച്ച ചെയ്യുന്ന ഗൗരവ ചര്‍ച്ചയെ ശില്‍പികള്‍ പ്രതിഫലിക്കുന്നു.’ദേ വേര്‍ ഓണ്‍ വൈല്‍ഡ് റൈഡ് ഇന്‍ ദോഹ’ എന്ന പേരില്‍ പത്ത് മീറ്റര്‍ നീളമുള്ളതാണ് മറ്റൊരു കലാസൃഷ്ടി. സിംഹവും ജിറാഫും മറ്റും സൈക്കിളില്‍ ഒന്നിച്ച് യാത്രചെയ്യുന്ന ദൃശ്യമാണിത്. .ഖത്തറിന്റെ ഫാല്‍കണ്‍ പാരമ്പര്യത്തിനുള്ള ആദരവായി വിമാനത്താവളത്തിലെ സൂഖ് അല്‍ മതാറില്‍ ‘ഫാല്‍ക്കണ്‍ വിത്ത് ഗ്ലൗ’ എന്ന പേരിലും മറ്റൊന്ന് തയാറാക്കിയിട്ടുണ്ട്.
വന്യജീവികളെയും വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങളെയും സംരക്ഷിക്കാനുള്ള ഖത്തര്‍ എയര്‍വേസ് പദ്ധതികളുടെ ഭാഗമായാണ് കലാസൃഷ്ടി നിര്‍മിച്ചത്.യാത്രക്കാര്‍ക്ക് ഓരോ യാത്രയും അവിസ്മരണീയ അനുഭവമാക്കുക എന്നതിനൊപ്പം, വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യം അവരിലെത്തിക്കുകയും ഇതുവഴി ലക്ഷ്യമിടുന്നതായി ഹമദ് വിമാനത്താവളം സി.ഇ.ഒ ഹമദ് അലി അല്‍ ഖാതിര്‍ പറഞ്ഞു.
Story Highlights : wildlife sculpture collection installed at Hamad International Airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here