‘ഏഴ് ജന്മങ്ങളായ് ഒരുമിച്ച്’; കൊലപാതക ശേഷം ഫേസ്ബുക്ക് പോസ്റ്റിട്ടു; ഹണിമൂൺ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

മേഘാലയ ഹണിമൂൺ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകശേഷം രാജാ രഘുവൻഷിയുടെ ഫോണിൽ നിന്ന് സോനം ഫെയ്സ്ബുക്ക് പോസ്റ്റിട്ടു. ഏഴ് ജന്മങ്ങളായ് ഒരുമിച്ചെന്ന തലക്കെട്ടോടെയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. കൊലപാതക ദിവസം ഉച്ചയ്ക്ക് 2.25നാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഭർത്താവ് മരിച്ചിട്ടില്ലെന്ന് വരുത്താനായിരുന്നു ശ്രമം. ഏഴ് ജന്മങ്ങളായ് ഒരുമിച്ചെന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്.
പൊലീസിനെ വഴിതെറ്റിക്കാനായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. കൊലപാതകത്തിന് മുൻപ് ട്രക്കിങ് നടത്തിക്കൊണ്ടിരിക്കവേ ഭർത്താവിന്റെ മാതാവുമായി സോനം ഫോണിൽ സംസാരിച്ചിരുന്നു. ഇത്രയും ദുർഘടമായ സ്ഥലത്തേക്ക് എന്തിനാണ് പോകുന്നതെന്ന് ഭർതൃമാതാവ് ചോദിച്ചിരുന്നു. എന്നാൽ പോയിട്ട് വന്നതിന് ശേഷം കൂടുതൽ സംസാരിക്കാമെന്നായിരുന്നു സോനം മറുപടി നൽകിയത്. മാതാവിന്റെ മൊഴി എടുത്തപ്പോഴായിരുന്നു ഇത്തരത്തിലുള്ള വിവരങ്ങൾ പുറത്തുവരുന്നത്.
പിടിയിലായ കൊലയാളികൾ വാടകയ്ക്ക് എത്തവരെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ പിടിയിലായവർ സോനയുടെ ആൺ സുഹൃത്ത് രാജ് കുശ്വാഹയുടെ സുഹൃത്തുക്കളാണെന്ന് പൊലീസ് കണ്ടെത്തി. കൊലപാക ദിവസം കൊലയാളികളിൽ രണ്ട് പേർ സോനത്തിന് ഒപ്പം ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. ഇതിൽ ഒരാളാണ് കൃത്യം നടത്തിയത്. മറ്റൊരാൾ ആരെങ്കിലും വരുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയാണ്.
കൊലയാളികൾ കൈയിൽ കരുതിയ ആയുധം ഉപയോഗിച്ച് രാജാ രഘുവൻഷിയെ ആക്രമിക്കുകയായിരുന്നു. അയാളെ കൊല്ലുമെന്ന് സോനം തന്നെ ആക്രോശിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് കൊലപാതകം നടത്തി, മലയിടുക്കിലേക്ക് തള്ളിയിട്ടത്. പിന്നാലെ ഇവർ സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. കേസിലെ പ്രതികളെയെല്ലാം മേഘാലയിലേക്ക് പൊലീസ് കൊണ്ടുപോയി.
വിവാഹ ശേഷം മേയ് 20ന് ഹണിമൂണിനായി പോയി. 24 മുതലാണ് ഇരുവരെയും കാണാതായത്. തുടർന്ന് ഇരുവരെയും കാണാതായതിനെ തുടർന്ന് പരാതി നൽകിയിരുന്നു. പിന്നീട് 10 ദിവസത്തിന് ശേഷം ജൂൺ രണ്ടിന് രാജാരഘുവംശിയുടെ മൃതദേഹം ചിറാപുഞ്ചിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ ഭാര്യ സോനത്തെ കണ്ടെത്താൻ കഴിഞ്ഞില്ല. സംഭവത്തിന് ശേഷം സോനത്തെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ല. കഴിഞ്ഞദിവസമാണ് ഗാസിപുർ പൊലീസ് സ്റ്റേഷനിലെത്തി ഭാര്യ സോനം കീഴടങ്ങിയത്. പിന്നാലെയാണ് കൊലപാതക വിവരങ്ങൾ പൊലീസിനോട് വെളിപ്പെടുത്തിയത്.
Story Highlights : More details in Meghalaya honeymoon murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here