Advertisement

‘ആയത്തുള്ള ഖമയനി ഇല്ലാതായാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിക്കും’; തുറന്നു പറഞ്ഞ് ബെഞ്ചമിന്‍ നെതന്യാഹു

5 hours ago
Google News 2 minutes Read

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമയനി ഇല്ലാതായാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. ഇറാനെതിരായ ഇസ്രായേലിന്റെ തുടര്‍ച്ചയായ സൈനിക നടപടികളെയും അദ്ദേഹം ന്യായീകരിച്ചു. സംഘര്‍ഷം വഷളാക്കുന്നതിന് പകരം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി.

ഖമയനിയെ ലക്ഷ്യം വെക്കാനുള്ള ഇസ്രയേലിന്റെ പദ്ധതി ഡോണള്‍ഡ് ട്രംപ് വിലക്കിയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. സംഘര്‍ഷം വഷളാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നായിരുന്നു അമേരിക്കയുടെ ഇടപെടല്‍ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇറാനികള്‍ അമേരിക്കക്കാരെ ആരെയും കൊന്നില്ലല്ലോ. അവരത് ചെയ്യുംവരെ രാഷ്ടീയനേതൃത്വത്തെ ഉന്നംവയ്ക്കുന്ന വിഷയം നാം സംസാരിക്കാന്‍ പോകുന്നില്ല – ട്രംപ് ഭരണകൂടത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റോയ്‌റ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മേഖലയെ അസ്ഥിരത സൃഷ്ടിക്കുന്ന ശക്തിയായി ഇറാന്‍ വളരെക്കാലമായി പ്രവര്‍ത്തിച്ചുവരികയാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ നിന്ന് ജനങ്ങള്‍ ഒഴിയണമെന്ന ഇസ്രയേല്‍ മുന്നറിയിപ്പിന് പിന്നാലെയാണ് നഗരത്തില്‍ പലയിടത്തും വന്‍ സ്ഫോടനങ്ങള്‍ നടന്നത്. പടിഞ്ഞാറന്‍ ടെഹ്റാനിലെ സൈനിക താവളം ഇസ്രയേല്‍ ആക്രമിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വന്‍ സ്ഫോടന ശബ്ദം കേട്ടതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ ആകാശ നിയന്ത്രണം ഏറ്റെടുത്തെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ഇറാന്റെ ദേശീയ ടെലിവിഷന്‍ കേന്ദ്രത്തിന്റെ ആസ്ഥാനം ആക്രമിച്ചു. തത്സമയ സംപ്രേഷണം നടക്കുന്നതിനിടെയാണ് ആക്രമണം. നിരവധി മാധ്യമപ്രവര്‍ത്തകള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍.

Story Highlights : Netanyahu says killing Iran’s Supreme Leader Ayotallah Khamenei would end conflict

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here