‘ രാജ്ഭവനെ ആര്‍എസ്എസ് ശാഖയുടെ നിലവാരത്തിലേക്ക് താഴ്ത്താന്‍ ശ്രമിക്കരുത് ‘ ; മുഖ്യമന്ത്രി

രാജ്ഭവനെ ആര്‍എസ്എസ് ശാഖയുടെ നിലവാരത്തിലേക്ക് താഴ്ത്താന്‍ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസിനെനെ പ്രീണിപ്പിക്കുന്ന ഒരു നിലപാടും തങ്ങളാരും എടുത്തിട്ടില്ലെന്നും ആര്‍എസ്എസ് നേതാവിന്റെ ചിത്രത്തിന് മുന്നില്‍ താണു വണങ്ങിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. താണു വണങ്ങിയത് ആരാണെന്ന് കണ്ടിട്ടുണ്ടല്ലോ എന്നും രണ്ട് വര്‍ഗീയതയെയും ഒപ്പം നിര്‍ത്തുന്ന സമീപനം സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവനിലെ ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന്റെ നിലപാടാണ് കൃഷിമന്ത്രി ഗവര്‍ണറെ അറിയിച്ചത്. വ്യക്തിപരമായി ഓരോരുത്തര്‍ക്കും പല ആശയങ്ങളും വിശ്വാസങ്ങളും ഉണ്ടായേക്കാം. സര്‍ക്കാര്‍ പരിപാടികളില്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള പൊതു ബിംബങ്ങള്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളു. അതില്‍ നിന്ന് വ്യത്യസ്തമായ നിലവന്നതുകൊണ്ടാണ് അതിനോട് യോജിപ്പില്ലെന്ന് കൃഷി മന്ത്രി രാജ് ഭവനം അറിയിച്ചത്. അത് പിന്നീട് ഗവര്‍ണര്‍ക്കും ബോധ്യപ്പെട്ടെന്നാണ് തോന്നുന്നത് – അദ്ദേഹം പറഞ്ഞു.
രാജ്ഭവന്‍ രാജ്യത്തെ പ്രധാനപ്പെട്ട ഭരണ കേന്ദ്രം. അവിടെ പ്രദര്‍ശിപ്പിക്കുന്ന വസ്തുക്കള്‍ ചിത്രങ്ങള്‍ ചിഹ്നങ്ങള്‍ അതെല്ലാം പൊതുവില്‍ രാജ്യത്തിന് അംഗീകരിക്കാന്‍ കഴിയുന്ന ഒന്നാകണം. ഭരണഘടന അനുസൃതമാകണം. രാജ്ഭവനെ ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്ന സ്ഥലമായി മാറ്റാന്‍ പാടില്ല. രാഷ്ട്രീയ പ്രചരണത്തിനുള്ള വേദിയായി കാണാന്‍ പാടില്ല. ഇത്തരമൊരു പ്രവരണത ഭരണഘടനയോടുള്ള വെല്ലുവിളിയായിട്ട് കാണാന്‍ കഴിയൂ. അതൊരിക്കലും അംഗീകരിക്കാന്‍ ആവില്ല – അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസിന്റെ ചിഹ്നങ്ങളെ ആര്‍എസ്എസുകാര്‍ ബഹുമാനിച്ചോട്ടെ. അത് എല്ലാവരും അംഗീകരിക്കണമെന്ന് പറഞ്ഞാല്‍ അത് നടക്കില്ല. ആര്‍എസ്എസ് അതുകൊണ്ട് നടക്കട്ടെ. അത്തരമൊരു നിലപാട് സ്വീകരിക്കാന്‍ രാജ്ഭവനെ ഉപയോഗിക്കാന്‍ പാടില്ല. ഭരണഘടനയോടുള്ള ആര്‍എസ്എസിന്റെ സമീപനം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഭാരതാംബ എന്ന ചിത്രീകരണം ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നല്ല – അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന് എതിരായ നിലപാട് സ്വീകരിച്ച സംഘടനയെന്നും ഭരണഘടനയ്ക്ക് പകരം മനുസ്മൃതിയാണ് ആര്‍എസ്എസ് ഉയര്‍ത്തിപ്പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനക്ക് പകരം മനു സ്മൃതി ഉയര്‍ത്തി പിടിക്കണം എന്ന് പറയുന്നവരാണ്. സ്വതന്ത്ര ഇന്ത്യയുടെ പതാക കാവി നിറത്തില്‍ ആകണമെന്നും RSS ആവശ്യപെട്ടിട്ടുണ്ട് – അദ്ദേഹം പറഞ്ഞു.
Story Highlights : Pinarayi Vijayan about controversy over ‘Bharat Mata’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here