‘അമേരിക്ക യുദ്ധത്തിന് തുടക്കമിട്ടു, ട്രംപ് സമാധാന നൊബേല്‍ മറന്നേക്കൂ’; ഇറാനെതിരായ ആക്രമണത്തിനെതിരെ റഷ്യ

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്ക് നേര്‍ക്കുള്ള അമേരിക്കയുടെ ആക്രമണത്തെ ശക്തമായി അപലപിച്ച് റഷ്യ. അമേരിക്കയുടേത് ഉത്തരവാദിത്തമില്ലാത്ത നടപടിയായിപ്പോയെന്ന് റഷ്യ കുറ്റപ്പെടുത്തി. ഒരു പരമാധികാര രാജ്യത്തിന് നേരെ മിസൈല്‍ ആക്രമണം നടത്തുക വഴി അമേരിക്ക അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് റഷ്യന്‍ ഭരണകൂടം പ്രസ്താവനയിലൂടെ അറിയിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്നും അതിനായി നയതന്ത്ര, രാഷ്ട്രീയ നീക്കങ്ങള്‍ ആവശ്യമാണെന്നും റഷ്യ വ്യക്തമാക്കി. (Russia against America’s attack against Iran)
അമേരിക്ക യുദ്ധത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്നും ഭൂരിഭാഗം രാജ്യങ്ങളും അമേരിക്കയുടേയും ഇസ്രയേലിന്റേയും ആക്രമണത്തിന് എതിരെന്നും റഷ്യന്‍ രക്ഷാ സമിതി വൈസ് ചെയര്‍മാന്‍ ദിമിത്രി മെദ് വെദേവ് പറഞ്ഞു. സമാധാനപ്രിയനായ പ്രസിഡന്റായി പറയപ്പെടുന്ന ട്രംപിതാ അടുത്ത യുദ്ധത്തിലേക്ക് കാര്യങ്ങളെ എത്തിച്ചു. ഇങ്ങനെ പോയാല്‍ അമേരിക്കയ്ക്ക് സമാധാന നൊബേല്‍ സമ്മാനം മറക്കാം. അതിനി കിട്ടാന്‍ പോകുന്നില്ല. പുതിയ ആക്രമണത്തിലൂടെ അമേരിക്ക ധാര്‍മികമായും രാഷ്ട്രീയമായും പരാജയപ്പെട്ടുവെന്നും ഇറാന്‍ കൂടുതല്‍ ശക്തിയാര്‍ജിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: തിരിച്ചടിച്ച് ഇറാൻ; ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു, ടെൽ അവീവിലും ജറുസലേമിലും ഉഗ്രസ്ഫോടനം
ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം തുടങ്ങി പത്താം നാള്‍ ആണ് അമേരിക്ക നേരിട്ട് ആക്രമണം നടത്തിയത്.എത്രത്തോളം നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് ഇപ്പോള്‍ വ്യക്തമല്ല. തങ്ങളുടെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ഇന്ന് പുലര്‍ച്ചെ നടന്ന ആക്രമണം ഇറാന്‍ ആണവോര്‍ജ സമിതി സ്ഥിരീകരിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നുമാണ് ഇറാന്‍ ആണവോര്‍ജ സമിതി വ്യക്തമാക്കിയിരിക്കുന്നത്.
Story Highlights : Russia against America’s attack against Iran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here