Advertisement

SKN 40: ട്വന്റിഫോര്‍ ലഹരി വിരുദ്ധ റിപ്പോര്‍ട്ടില്‍ നടപടി തുടങ്ങി; മദ്യക്കടത്ത് കേസില്‍ ഒരാള്‍ക്കെതിരെ കേസ്

14 hours ago
Google News 3 minutes Read
excise action in SKN40 anti drug campaign report

എസ്‌കെഎന്‍ 40 ലഹരി വിരുദ്ധ കേരള യാത്രയ്ക്ക് ശേഷം ട്വന്റിഫോര്‍ തയ്യാറാക്കിയ ലഹരി വിരുദ്ധ റിപ്പോട്ടില്‍ ആദ്യ നടപടികള്‍ കാസര്‍ഗോഡ് തുടങ്ങി എക്‌സൈസ്. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച കുഞ്ചത്തൂര്‍ സ്വദേശി അരവിന്ദാക്ഷനെതിരെ കേസെടുത്തു. 453.6 ലിറ്റര്‍ അന്യസംസ്ഥാന മദ്യം കടത്തിയതിനാണ് കേസെടുത്തത്. (excise action in SKN40 anti drug campaign report)

ജില്ലയില്‍ ലഹരി മാഫിയ സംഘത്തിന് നേതൃത്വം നല്‍കുന്ന 21 പേരുടെ പട്ടികയാണ് ട്വന്റി ഫോര്‍ എസ്‌കെഎന്‍ 40 റിപ്പോര്‍ട്ടിലൂടെ മുഖ്യമന്ത്രിക്ക് കൈമാറിയത്. ഇതില്‍ പ്രധാനിയായ കുഞ്ചത്തൂര്‍ സ്വദേശി അണ്ണു എന്ന അരവിന്ദാക്ഷനെതിരെ ആണ് എക്‌സൈസ് കേസെടുത്തത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ജില്ലാ എക്‌സൈസ് മേധാവിക്ക് ലഭിച്ചതിന് പിന്നാലെ 21 പേരും എക്‌സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായി. ഇതിനിടയില്‍ മദ്യം കടത്തുകയായിരുന്ന അരവിന്ദാക്ഷനും, ഒപ്പം ഉണ്ടായിരുന്ന പുരുഷോത്തമനും എക്‌സൈസ് സംഘത്തിന്റെ വലയില്‍ പെട്ടു.

Read Also: ട്വന്റിഫോര്‍- ഓക്‌സിജന്‍ തിരഞ്ഞെടുപ്പ് പ്രവചന മത്സരം: ഐ ഫോണ്‍ നേടിയത് രണ്ടുപേര്‍; പ്രോത്സാഹന സമ്മാനം 100പ്രേക്ഷകര്‍ക്ക്

എക്‌സൈസിനെ കണ്ടതോടെ ഒന്നാംപ്രതി അരവിന്ദാക്ഷന്‍ ഓടി രക്ഷപ്പെട്ടു. അറസ്റ്റ് ചെയ്ത പുരുഷോത്തമനെ കോടതി റിമാന്‍ഡ് ചെയ്തു. കാറിലും ഓട്ടോറിക്ഷയിലും ഇവര്‍ കടത്തിയ 453.6 ലിറ്റര്‍ ഗോവ, കര്‍ണാടക മദ്യം എക്‌സൈസ് പിടിച്ചെടുത്തു. അരവിന്ദാക്ഷിനെതിരെ നേരത്തെയും സ്പിരിറ്റ്, ഗോവന്‍ മദ്യം, കര്‍ണാടക മദ്യം എന്നിവ കടത്തിയതിന് കേസുണ്ട്. കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടി കേന്ദ്രീകരിച്ചാണ് മദ്യക്കടത്ത് സംഘത്തിന്റെ പ്രവര്‍ത്തനം. ഒളിവില്‍ പോയ അരവിന്ദാക്ഷനായി എക്‌സൈസ് തെരച്ചില്‍ തുടരുകയാണ്.

Story Highlights : excise action in SKN40 anti drug campaign report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here