‘എം സ്വരാജ് പുസ്തകം അയച്ചു നൽകിയിട്ടല്ല പുരസ്കാരം നൽകിയത്’; വ്യക്തത വരുത്തി സാഹിത്യ അക്കാദമി സെക്രട്ടറി

എം സ്വരാജ് പുസ്തകം അയച്ചു നൽകിയിട്ടല്ല പുരസ്കാരം നൽകിയതെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി സിപി അബൂബക്കർ. അപേക്ഷ പരിഗണിച്ചല്ല അവാർഡ് നൽകിയത്. നാലുമാസം മുൻപ് തുടങ്ങിയ നടപടിക്രമങ്ങളുടെ ഭാഗമായാണ് അവാർഡ് പ്രഖ്യാപിച്ചതെന്നും സി പി അബൂബക്കർ വ്യക്തമാക്കി.
11 അവാർഡുകൾ പുസ്തകം അയച്ച് അപേക്ഷ സമർപ്പിക്കാതെയാണ് അവാർഡിന് പരിഗണിച്ചതെന്ന് സിപി അബൂബക്കർ പറഞ്ഞു. അക്കാദമി ലൈബ്രറിയിലെ പുസ്തകങ്ങളിൽ നിന്നാണ് 11 അവാർഡുകൾ നൽകിയത്. കഴിഞ്ഞ തവണത്തെ പുരസ്കാര ജേതാക്കളിൽ 3 പേരും പുസ്തകം അയച്ച് അപേക്ഷിച്ചവരല്ല. സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ എം സ്വരാജിനെതിരെയുള്ള സൈബർ ആക്രമണം നടന്നിരുന്നു.
Read Also: നാലുമാസം മുൻപ് തുടങ്ങിയ നടപടിക്രമങ്ങളുടെ ഭാഗമായാണ് അവാർഡ് പ്രഖ്യാപിച്ചതെന്നും സി പി അബൂബക്കർ
സ്വരാജിന്റെ ‘പൂക്കളുടെ പുസ്തകം’ എന്ന കൃതിക്കായിരുന്നു ഉപന്യാസവിഭാഗത്തിൽ നൽകുന്ന സി.ബി കുമാർ എൻഡോവ്മെന്റ്. എൻഡോവ്മെന്റ് നിരസിക്കുന്നതായി എം സ്വരാജ് വ്യക്തമാക്കിയിരുന്നു. പൊതുപ്രവർത്തനവും സാഹിത്യ പ്രവർത്തനവും ഉൾപ്പെടെ ഒരു കാര്യത്തിനും ജീവിതത്തിലൊരിക്കലും പുരസ്‌കാരങ്ങൾ സ്വീകരിക്കുന്നതല്ല എന്ന നിലപാട് ആവർത്തിക്കുന്നുവെന്നും അക്കാദമിയോട് ബഹുമാനം മാത്രമെന്നും സ്വരാജ് പറഞ്ഞിരുന്നു.
Story Highlights : Sahitya Akademi Secretary says award was not given to M Swaraj after sending book
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here