‘കാന്തപുരം എന്ത് കുന്തമെടുത്ത് എറിഞ്ഞാലും ഞാൻ പറയാനുള്ളത് പറയും’; വെള്ളാപ്പള്ളി നടേശന്‍

കഴിഞ്ഞ ദിവസം നടത്തിയ വര്‍ഗീയ പ്രസ്താവനയില്‍ വിശദീകരണവുമായി വെള്ളാപ്പള്ളി നടേശൻ. തന്നെ വേട്ടയാടുന്ന സ്ഥിതി വിശേഷം നിലനിൽക്കുന്നു. കാന്തപുരം എന്ത് കുന്തമെടുത്ത് എറിഞ്ഞാലും ഞാൻ പറയാനുള്ളത് പറയും. എനിക്ക് ഒരു രാഷ്ട്രീയ മോഹവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്എൻ.ഡി.പി യോഗം കൊച്ചി യൂണിയന്റെ ആഭിമുഖ്യത്തിൽ ജനറൽ സെക്രട്ടറി സ്ഥാനത്ത് 30 വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് ആദരവ് നൽകുന്ന ചടങ്ങിലായിരുന്നു പരാമർശം. മതപണ്ഡിതന്മാര്‍ ഭരണത്തില്‍ ഇടപെടുന്നു.
സർക്കാർ എന്ത് ചെയ്താലും കാന്തപുരം ഉൾപ്പെടെ മതനേതാക്കൾ ഇടപെടുന്നു. സര്‍ക്കാര്‍ നല്ലകാര്യം ചെയ്യുമ്പോഴും അത് തകർക്കുമെന്ന് മതനേതാക്കൾ വെല്ലുവിളിക്കുന്നു. താൻ പറഞ്ഞത് മുസ്‌ലിം സമുദായത്തിന് എതിരല്ല, സമുദായത്തെ ആക്ഷേപിച്ചുവെന്ന വ്യാഖ്യാനമുണ്ടാക്കുകയാണ്.
ഓണത്തിനും വിഷുവിനും എന്നെ വന്ന് കണ്ട് കൈനീട്ടം വാങ്ങുന്ന മുസ്‌ലിം വിഭാഗം ഉണ്ട്.എന്നെ കത്തിച്ചാൽ പോലും അഭിപ്രായത്തിൽ നിന്ന് പുറകോട്ടില്ല. ഞാന്‍ തീയിൽ കുരുത്തവനാണ്. SNDP കസേരയിൽ ഇരുന്ന് മറ്റു കസേരയിൽ പോകാൻ എനിക്ക് ആഗ്രഹമില്ല.എന്നെ ഇരുത്തിയ സമുദായത്തിന് വേണ്ടി പറയുക എന്നത് എൻ്റെ കടമ’.. വെള്ളപ്പള്ളി പറഞ്ഞു.
ഇപ്പോൾ പിണറായി ഉണ്ട്, ഇനി ഒരാള്‍ ഈഴവനിൽ നിന്ന് മുഖ്യമന്ത്രി ആകാൻ സാധ്യത കുറവാണ്.യഥാർത്ഥ വർഗീയ വാദി ആരാണ്.ലീഗ് അല്ലേ. പേരിൽ തന്നെ വർഗീയതയില്ലേ? എന്തെങ്കിലും പറഞ്ഞാല്‍ ഞാന്‍ വർഗീയ വാദി ആവുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : vellapally natesan against kanthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here