പൂത്തൂരില്‍ നവജാത ശിശുവിന്റെ ജഡം കണ്ടെത്തിയ സംഭവം; അറസ്റ്റിലായ ദമ്പതികളുടേത് വിചിത്രവാദം
കൊല്ലം പൂത്തൂരില്‍ നവജാത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായത് ദമ്പതിമാര്‍. രണ്ടാമത് ഒരു കുട്ടിയെ ആഗ്രഹിച്ചില്ല, അത് കൊണ്ടാണ് കുഞ്ഞ് ഉണ്ടായതിന് പിന്നാലെ കൊലപ്പെടുത്തിയതെന്നാണ് ഇവര്‍ പോലീസിന് നല്‍കിയ മൊഴി. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഇവരുടെ വീടിന് സമീപത്തുള്ള കുറ്റിക്കാട്ടില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം.
കാരിക്കല്‍ കൊല്ലരഴികത്ത് താമസിക്കുന്ന അമ്പിളി ഭര്‍ത്താവ് മഹേഷ് എന്നിവരാണ് പിടിയിലായത്. ഗര്‍ഭം മറച്ച് വച്ച അമ്പിളി പ്രസവ ശേഷം കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. ഈ മാസം 17നാണ് കുഞ്ഞിനെ ഇവര്‍ കൊന്ന ശേഷം കുഴിച്ച് മൂടുന്നത്. തെരുവുനായ്ക്കളാണ് മൃതദേഹം കുറ്റിക്കാട്ടില്‍ കൊണ്ട് ഇട്ടത്. പ്രസവ സമയം ഭര്‍ത്താവ് അമ്പിളിയ്ക്ക് സമീപം ഉണ്ടായിരുന്നില്ല. ഭാര്യയ്ക്കൊപ്പം ഗർഭച്ഛിദ്രത്തിനു പലതവണ ശ്രമിക്കുകയും ചെയ്തതാണ് മഹേഷിനെതിരെയുള്ള കുറ്റം. ഇവര്‍ക്ക് രണ്ടര വയസ്സുള്ള മറ്റൊരു കുട്ടിയുണ്ടായിരുന്നു. മാസമുറ കൃത്യമല്ലാതിരുന്നതിനാൽ അമ്പിളി ഗർഭിണിയായ വിവരം ഇവർ തുടക്കത്തിൽ അറിഞ്ഞിരുന്നില്ല. ഗർഭച്ഛിദ്രത്തിന് ആവശ്യപ്പെട്ടെങ്കിലും ഡോക്ടർ വഴങ്ങിയില്ല. അപ്പോഴേക്കും ഗർഭം നാലുമാസമായിരുന്നു.മറ്റ് ആശുപത്രികളെ സമീപിച്ചെങ്കിലും ആരും ഗർഭച്ഛിദ്രത്തിന് തയ്യാറായില്ല. ചില മരുന്ന് കഴിച്ചെങ്കിലും ഗര്‍ഭച്ഛിദ്രം നടന്നില്ല. 17 ന് ഉച്ചയോടെ കലശലായ വയറുവേദന അനുഭവപ്പെട്ട അമ്പിളി വീട്ടിനുള്ളിൽ പ്രസവിക്കുകയായിരുന്നു.തുടര്‍ന്ന് കുഞ്ഞിനെ കൊല്ലുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here