സമരം ചെയ്യുന്ന കന്യാസ്ത്രീകളെ അധിക്ഷേപിച്ച് പി.സി ജോര്‍ജ് എംഎല്‍എ; പ്രതിഷേധം ശക്തം
ജലന്ധര്‍ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനപ്പരാതി നല്‍കിയ കന്യാസ്ത്രീയെയും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പരസ്യമായി സമരം ചെയ്യുന്ന സന്യാസിമാരെയും അധിക്ഷേപിച്ച് പിസി ജോര്‍ജ് എംഎല്‍എ.
വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു പിസിയുടെ പരാമര്‍ശം. ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയ്ക്ക് പരാതിയുണ്ടായിരുന്നെങ്കില്‍ ആദ്യം പീഡനം നടന്നപ്പോള്‍ പറയണമായിരുന്നു. പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം നല്‍കിയത് എന്തുകൊണ്ടാണെന്നും പി.സി ജോര്‍ജ് ചോദിച്ചു.
കന്യാസ്ത്രീയുട പരാതിയില്‍ നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ സമരം ചെയ്യുന്ന കന്യാസ്ത്രീകളെയും പി.സി ജോര്‍ജ് അധിക്ഷേപിച്ചു. സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധയ്ക്ക് വിധേയമാക്കിയാല്‍ അവര്‍ പരിശുദ്ധകളാണോയെന്ന് അറിയാമെന്നും പി.സി ജോര്‍ജ് പറഞ്ഞു. ഇതേ തുടര്‍ന്ന് പി.സി ജോര്‍ജിനെതിരെ വലിയ പ്രതിഷേധമാണ് ഉടലെടുത്തിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here