കന്യാസ്ത്രീകളെ സ്ഥലം മാറ്റിയ സംഭവം; വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകളെ സ്ഥലം മാറ്റിയതിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കേരള സർക്കാരിനും സന്യാസ സഭയ്ക്കും കമ്മീഷൻ നോട്ടീസയയ്ക്കും. സന്യാസസഭ ഇങ്ങനെ ചെയ്താൽ സ്ത്രീകൾക്ക് എങ്ങനെ നീതി ലഭിക്കുമെന്ന് വനിതാ കമ്മീഷൻ ചോദിച്ചു.
ബിഷപ്പിനെതിരായി സമരം ചെയ്ത തങ്ങളെ സ്ഥലം മാറ്റത്തില്‍ ഗൂഢാലോചനയുണ്ടെന്ന് സിസ്റ്റര്‍ അനുപമ പ്രതികരിച്ചിരുന്നു. കുറവിലങ്ങാട് മഠം വിട്ട് പോകില്ലെന്നും കേസ് അട്ടിമറിയ്ക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് സ്ഥലം മാറ്റമെന്നും സിസ്റ്റര്‍ അനുപമ കുറ്റപ്പെടുത്തി. ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ നാല് കന്യാസ്ത്രീകളെയും വെവ്വേറെ സ്ഥലങ്ങളിലേക്കാണ് സ്ഥലം മാറ്റിയത്. സമരത്തിന് നേതൃത്വം നൽകിയ സിസ്റ്റർ അനുപമയെ പഞ്ചാബിലേക്കാണ് സ്ഥലം മാറ്റിയത്. സഭാനിയമങ്ങൾ ലംഘിച്ചെന്ന് കാണിച്ചാണ് നടപടി.മിഷണറീസ് ഓഫ് ജീസസിന്റെ സ്വാഭാവിക നടപടിയാണിതെന്ന് മദര്‍ ജനറല്‍ പറയുന്നു. അനുപമയെ കൂടാതെ ജോസഫീന്‍ (ജാര്‍ഖണ്ഡ് ലാല്‍ മട്ടിയ), ആല്‍ഫി (ബീഹാര്‍ പകര്‍ത്തല) , അന്‍സിറ്റ (കണ്ണൂര്‍/പരിയാരം) എന്നീ കന്യാസ്ത്രീകള്‍ക്കെതിരെയാണ് സഭയുടെ പ്രതികാര നടപടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here