മുനമ്പം മനുഷ്യക്കടത്തിന് മലയാളി സഹായം ലഭിച്ചതായി കണ്ടെത്തല്‍. കൂടുതല്‍ അറസ്റ്റ് ഉടന്‍

മുനമ്പം മനുഷ്യക്കടത്ത് സംഘത്തിന് മലയാളികളുടെ സഹായവും ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. കൂടുതല്‍ പേര്‍ ഉടന്‍ തന്നെ അന്വേഷണ സംഘത്തിന്റെ വലയിലാകുമെന്നാണ് സൂചന. സംഘത്തിന് ബോട്ടില്‍ തീരം വിടാനുള്ള സഹായം ചെയ്ത് നല്‍കിയതും മലയാളികളാണ്. കഴിഞ്ഞ ദിവസം ദില്ലിയില്‍ നിന്നും കസ്റ്റഡിയിലെടുത്ത പ്രഭുവിനെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
ചെറായിയില്‍ വച്ചും ആസ്‌ത്രേലിയയിലേക്ക് കടക്കാന്‍ എത്തിയ ആളുകള്‍ പണം കൈമാറിയിരുന്നു. പണം നല്‍കാതിരുന്ന പലരേയും മടക്കി അയച്ചു. ഇവരാണ് പോലീസിന് മനസിലാകാനായി ബാഗുകള്‍ ഉപേക്ഷിച്ചതെന്നും പ്രഭു അന്വേഷണ സംഘത്തെ അറിയിച്ചു. മാത്രമല്ല ബോട്ട് തീരം വീട്ടപ്പോള്‍ തന്നെ മടങ്ങി പോന്ന സംഘം ഇക്കാര്യം വിവിധ പോലീസ് സ്റ്റേഷനുകളില്‍ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നു
മുനമ്പം മനുഷ്യകടത്തുമായി ബന്ധപ്പെട്ട് 10 ഇടനിലക്കാരുണ്ടെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ശ്രീകാന്തനും സെല്‍വനും അടക്കമുള്ള ഇടനിലക്കാര്‍ രണ്ട് ലക്ഷം രൂപ ഒരാളില്‍ നിന്ന് വാങ്ങിയിരുന്നു. സമാനമായി നൂറ് പേരെ ബോട്ടില്‍ കയറ്റിവിട്ടതായും പോലീസിന് വിവരം ലഭിച്ചു. കസ്റ്റഡിയിലുള്ള പ്രഭുവിനെ ചോദ്യം ചെയ്തതിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here