വൈ എസ് ആറിന്റെ സംഭാഷണങ്ങള്‍ ലൈവായി കേള്‍ക്കണം; ആരാധകരുടെ ആവശ്യത്തോട് മമ്മൂട്ടി പ്രതികരിച്ചതിങ്ങനെ

മമ്മൂട്ടി വൈ എസ് ആറായി വേഷമിടുന്ന പുതിയ ചിത്രമായ യാത്രയ്ക്ക് വേണ്ടിയുളള കാത്തിരിപ്പിലാണ് ആരാധകര്‍ .ഈ മാസം എട്ടിന് ചിത്രം റിലീസാവുകയാണ്. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതം പറയുന്ന തെലുങ്ക് ചിത്രമാണ് ‘യാത്ര’. ചിത്രത്തിന്റെ പ്രീറിലീസ് കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്നിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലറില്‍ ‘വൈഎസ്ആര്‍’ പറയുന്ന ചില സംഭാഷണങ്ങള്‍ ലൈവായി കേള്‍ക്കണമെന്ന ആഗ്രഹം സദസ്സിലുള്ള ആരാധകര്‍ പ്രകടിപ്പിച്ചതിനോടും മമ്മൂട്ടി സന്തോഷത്തോടെ പ്രതികരിച്ചു.
പ്രസംഗത്തില്‍ തെലുങ്ക് ഭാഷയെക്കുറിച്ചാണ് മമ്മൂട്ടി പറഞ്ഞത്. ‘ഇറ്റാലിയന്‍ ഓഫ് ദി ഈസ്റ്റ്’ എന്നറിയപ്പെടുന്ന ഭാഷയാണ് തെലുങ്ക്. എനിക്കിഷ്ടമാണ് ഈ ഭാഷ. താളവും കവിതയുമുള്ള ഭാഷ. തെലുങ്ക് അറിയില്ലെങ്കിലും യാത്രയിലെ സംഭാഷണങ്ങളെല്ലാം ഞാന്‍ തന്നെയാണ് ഡബ്ബ് ചെയ്തത്. അതിന് പിന്നില്‍ നല്ല പരിശ്രമവുമുണ്ടായിരുന്നു. ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പുതന്നെ എനിക്ക് പറയാനുള്ള സംഭാഷണങ്ങളെല്ലാം ഞാന്‍ ചോദിച്ചുവാങ്ങിയിരുന്നു. അസിസ്റ്റന്റ് ഡയറക്ടറാണ് അത് പഠിക്കാന്‍ ആദ്യം സഹായിച്ചത്. അദ്ദേഹം അത് വായിക്കുമ്പോള്‍ ഞാനത് മലയാളത്തില്‍ കുറിച്ചെടുത്തു. പലതവണ തെറ്റുതിരുത്തി.
Read More:ചെറുപ്പം മുതലേ മമ്മൂട്ടിയെ ഇഷ്ടമല്ല, പക്ഷേ പേരന്‍പിലെ ആ ഒരൊറ്റ രംഗം, മനസുലച്ചു’
അതിനാല്‍ ചിത്രീകരണം തുടങ്ങുമ്പോഴേക്ക് ചിത്രത്തിലെ സംഭാഷണങ്ങളുമായി പരിചയത്തിലായിക്കഴിഞ്ഞിരുന്നു. സിനിമയ്ക്ക് പുറത്തും തെലുങ്ക് അനായാസം സംസാരിക്കാന്‍ ആഗ്രഹമുണ്ടെന്നും അതിന് ഇനിയും സമയം വേണ്ടിവരുമെന്നും മമ്മൂട്ടി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here