Advertisement

ഷിൻസോ ആബെയുടെ മരണം; ഇന്ത്യയിൽ ഒരു ദിവസത്തെ ദുഃഖാചരണം

July 8, 2022
Google News 3 minutes Read
shinzo abe india observes one day national mourning

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ മരണത്തിൽ ഒരു ദിവസത്ത ദുഃഖാചരണം ഉണ്ടാകുമെന്ന് ഇന്ത്യ. ( shinzo abe india observes one day national mourning )

ഇന്ത്യയുമായി എക്കാലവും അടുത്ത ബന്ധം പുലർത്തിയ ഷിൻസോ ആബെയെ ഇന്ത്യ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി ആദരിച്ചിരുന്നു. ഷിൻസോ ആബെയ്ക്ക് വെടിയേറ്റപ്പോഴും ദുഃഖം രേഖപ്പെടുത്തുന്നതിനിടയിൽ, തന്റെ അടുത്ത സുഹൃത്ത് എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

ഇന്തോ -ജപ്പാൻ ബന്ധങ്ങളുടെ ചരിത്രം വളരെ നീണ്ടതാണ്.ബുദ്ധമതം ജപ്പാനിൽ അവതരിപ്പിച്ച ആറാം നൂറ്റാണ്ടിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള കൈമാറ്റം ആരംഭിച്ചതായി പറയപ്പെടുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, 1949-ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ടോക്കിയോയിലെ യുനോ മൃഗശാലയിലേക്ക് ഒരു ആനയെ സംഭാവന ചെയ്തു. യുദ്ധത്തിലെ പരാജയത്തിൽ നിന്ന് കരകയറാത്ത ജാപ്പനീസ് ജനതയുടെ ജീവിതത്തിൽ പ്രതീക്ഷയുടെ കിരണങ്ങൾ എന്ന രീതിയിലായിരുന്നു ഇത്.പിന്നീട്, ഇന്ത്യയും ജപ്പാനും സമാധാന ഉടമ്പടിയിൽ ഒപ്പുവെക്കുകയും 1952 ഏപ്രിൽ 28-ന് നയതന്ത്രബന്ധം സ്ഥാപിക്കുകയും ചെയ്തു.രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജപ്പാൻ ഒപ്പുവെച്ച ആദ്യത്തെ സമാധാന ഉടമ്പടികളിൽ ഒന്നായിരുന്നു ഇത്.

Read Also: ഷിന്‍സോ ആബെ; വിടപറഞ്ഞത് ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയ രാഷ്ട്രീയ നേതാവ്

2000 ഓഗസ്റ്റിൽ പ്രധാനമന്ത്രി യോഷിറോ മോറിയുടെ ഇന്ത്യാ സന്ദർശനം ജപ്പാൻ-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിന് ആക്കം കൂട്ടി. മോറിയും പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയും ജപ്പാനും ഇന്ത്യയും തമ്മിലുള്ള ആഗോള പങ്കാളിത്തം പടുത്തുയർത്താൻ തീരുമാനിച്ചു. 2005 ഏപ്രിലിൽ പ്രധാനമന്ത്രി ജൂനിചിറോ കൊയ്‌സുമിയുടെ ഇന്ത്യാ സന്ദർശനത്തിനു ശേഷം ജപ്പാൻ-ഇന്ത്യ വാർഷിക ഉച്ചകോടി യോഗങ്ങൾ നടന്നു. 2006 ഡിസംബറിൽ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ജപ്പാൻ സന്ദർശിച്ചു.

2014 സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിൽ ഔദ്യോഗിക സന്ദർശനം നടത്തുകയും പ്രധാനമന്ത്രി ഷിൻസോ ആബെയുമായി ഉച്ചകോടി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കാൻ ഇത് കാരണമായി. 2015 ഡിസംബറിൽ ആബെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുകയും മോദിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

2016 നവംബറിൽ പ്രധാനമന്ത്രി മോദി ജപ്പാനിൽ ഔദ്യോഗിക സന്ദർശനം നടത്തി. 2018 ഒക്ടോബറിൽ മോദിയുടെ ജപ്പാൻ സന്ദർശന വേളയിൽ ‘സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് ബന്ധ’ മെന്നാണ് ഇന്ത്യ-ജപ്പാൻ ബന്ധത്തെ വിശേഷിപ്പിച്ചത്. പിന്നീട് പ്രധാനമന്ത്രിയായതിന് ശേഷം മാത്രമാണ് മോദി ആബെയെ സന്ദർശിച്ചത്. പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് തന്നെ ആബെയുമായി പല തവണ മോദി കൂടി
ക്കാഴ്ച നടത്തിയിരുന്നു.

ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിലും മോദി നിരവധി തവണ ജപ്പാൻ സന്ദർശിച്ചിരുന്നു.ആബെയുടെ 3 ദിവസത്തെ ഇന്ത്യാ സന്ദർശന വേളയിൽ ഗംഗാ ആരതിക്ക് സാക്ഷ്യം വഹിച്ചിരുന്നു മോദിയും ആബെയും.

Story Highlights: shinzo abe india observes one day national mourning

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here