Advertisement

കാസ്പിയന്‍ തീരത്ത് വംശനാശ ഭീഷണി നേരിടുന്ന സീലുകള്‍ കൂട്ടത്തോടെ ചത്തനിലയില്‍

November 10, 2022
Google News 2 minutes Read
more than 130 seals found dead at caspian sea shore

കാസ്പിയന്‍ കടല്‍തീരത്ത് വംശനാശ ഭീഷണി നേരിടുന്ന സീലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍. 130ലേറെ ചത്ത സീലുകളാണ് പടിഞ്ഞാറന്‍ കടല്‍തീരത്ത് അടിഞ്ഞതെന്ന് പരിസ്ഥിതി മന്ത്രാലയ വക്താവ് അറിയിച്ചു. പ്രദേശത്തെ മണ്ണിന്റെയും വെള്ളത്തിന്റെയും സാമ്പിളുകള്‍ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ ഏറ്റവും വലിയ ഉള്‍നാടന്‍ ജലാശയമായ കാസ്പിയന്‍ കടലിലാണ് കാസ്പിയന്‍ സീലുകളുള്ളത്. 2020 നവംബറിലാണ് കസാഖിസ്ഥാന്‍ സര്‍ക്കാര്‍ ഈ സീലുകളെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. റഷ്യ, കസാക്കിസ്ഥാന്‍, അസര്‍ബൈജാന്‍, ഇറാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ എന്നീ അഞ്ച് രാജ്യങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നതാണ് കാസ്പിയന്‍ കടല്‍.

പതിറ്റാണ്ടുകളായി അമിത വേട്ടയാടല്‍ നേരിട്ടുകൊണ്ടിരിക്കുന്ന ജീവിയായ സീലുകളുടെ നാശത്തിന് മലിനീകരണം കൂടി കാരണമാണ്. 20ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കാസ്പിയന്‍ കടലില്‍ ഒരു ദശലക്ഷത്തിലധികം കാസ്പിയന്‍ സീലുകളാണ് ഉണ്ടായിരുന്നത്. നിലവില്‍ 68,000 സീലുകള്‍ മാത്രമാണ് ഇവിടെയുള്ളതെന്ന് വിദഗ്ധര്‍ പറയുന്നു.

Story Highlights: more than 130 seals found dead at caspian sea shore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here