Advertisement

കഴിഞ്ഞ വർഷം മാത്രം അഭയാർത്ഥികളായത് 65 മില്യൺ ജനങ്ങളെന്ന് യു എൻ ഏജൻസി

June 20, 2016
Google News 0 minutes Read

സിറിയ, അഫ്ഘാനിസ്ഥാൻ മേഖലകളിലെ പ്രതിസന്ധികൾ അഭയാർത്ഥികളുടെ എണ്ണം വർദ്ധിപ്പിച്ചതായി ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസി. അഭയാർത്ഥികളായി പാലായനം ചെയ്യുന്നവരുടെ എണ്ണം 65.3 മില്യൺ ആയിരുന്നു 2015 ൽ എന്നാണ് ഏജൻസി പുറത്തുവിട്ട കണക്കുകൾ നൽകുന്നത്.

2014 വരെ അഭയാർത്ഥികളുടെ എണ്ണത്തിൽ ഏറ്റവുമധികം വർദ്ധവനവുണ്ടായത് രണ്ടാം ലോക മഹായുദ്ധകാലത്തായിരുന്നു. 60 മില്യൺ ജനങ്ങളാണ് ആ കാലഘട്ടത്തിൽ വാസസ്ഥലം വിട്ട് പാലായനം ചെയ്തത്.

എന്നാൽ 10 ശതമാനത്തിന്റെ വർദ്ധനവാണ് കഴിഞ്ഞ വർഷം മാത്രം ഉണ്ടായത്. 2015 ൽ ഓരോ ദിവസവും ഓരോ മിനുട്ടിൽ 24 പേർ വീതം പാലായനം ചെയ്തിരുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇങ്ങനെ 34000 പേർ ദിവസവും അഭയാർത്ഥികളാകുന്നുണ്ട്. 2005 ൽ ഇത് ദിവസവും 6 പേർ എന്ന നിലയിലായിരുന്നു.
സിറിയൻ യുദ്ധം ആരംഭിച്ചതോടെ 2011 മുതൽ 50 ശതമാനത്തിന്റെ വർദ്ധനവാണ് അഭയാർത്ഥികളുടെ എണ്ണത്തിൽ സംഭവിച്ചിരിക്കുന്നത്.

പകുതിയിലധികം അഭയാർത്ഥികളും സിറിയ, അഫ്ഘാനിസ്ഥാൻ, സോമാലിയ എന്നിവിടങ്ങളിൽനിന്നാണ്. തുർക്കിയിലേക്കാണ് ഇവരിൽ 2.5 മില്യൺ ജനങ്ങളും പാലായനം ചെയ്തത്. അഫ്ഘാനിൽനിന്നുള്ള 1.6 മില്യൺ അഭയാർത്ഥികൾ അയൽ രാജ്യമായ പാക്കിസ്ഥാനിലേക്കും സിറിയയിൽനിന്നുള്ള 1.1 മില്യൺ ലെബനോനിലേക്കും പാലായനം ചെയ്തു. ആഭ്യന്തരപാലായനം നടത്തുന്നവരുടെ എണ്ണം 40.8 മില്യൺ ആണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here