ബ്രിട്ടണ് തെരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനകള്‍ ലേബര്‍പാര്‍ട്ടിയ്ക്കൊപ്പം
ബ്രിട്ടണ് പാർലമന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകൾ ലേബർ പാർട്ടിക്ക് അനുകൂലം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 252 സീറ്റിൽ 122 സീറ്റും ലേബർ പാർട്ടി നേടി. ഭരണകക്ഷിയായ പ്രധാനമന്ത്രി തെരേസ മേയ് നയിക്കുന്ന കൺസർവേറ്റിവ് പാർട്ടിക്ക് 100 സീറ്റേ ലഭിച്ചുള്ളു. സ്കോട്ടീഷ് നാഷണൽ പാർട്ടി 13 സീറ്റും ലിബറൽ ഡെമോക്രാറ്റുകൾ മൂന്നു സീറ്റും നേടിയിട്ടുണ്ട്.
650 അംഗ പാർലമെൻറിൽ കേവലഭൂരിപക്ഷം തികക്കാൻ 326 സീറ്റുകൾ വേണം. 15 ലക്ഷം ഇന്ത്യൻ വംശജരുൾപ്പെടെ നാലു കോടി 69 ലക്ഷം വോട്ടർമാരാണ് വിധി നിർണയത്തിൽ പങ്കാളികളായത്. 56 ഇന്ത്യൻ വംശജരുൾപ്പെടെ 3,300 സ്ഥാനാർഥികളാണ് ഇക്കുറി മത്സരരംഗത്തുള്ളത്.
Britain election labour party, Britain election,britain election,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here