രാഷ്ട്രപതിയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുക്കാതെ കേന്ദ്രമന്ത്രിമാർ
സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖർജിയെ അവഗണിച്ച് പ്രധാനമന്ത്രിയും ബി ജെ പി യും. രാഷ്ട്രപതി എന്ന നിലയിൽ പ്രണബ് മുഖർജി ഒരുക്കിയ അവസാനത്തെ ഇഫ്താർ വിരുന്നിന് കേന്ദ്രമന്ത്രിമാർ എത്തിയില്ല. പ്രണബിെൻറ കാലാവധി ജൂലൈ 24നാണ് അവസാനിക്കുന്നത്. വിരുന്നിൽ ലോക്സഭാ സ്പീക്കർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്താർ അബ്ബാസ് നഖ്വി എന്നിവർ പ്രോട്ടോകോൾ പ്രകാരം പങ്കെടുക്കേണ്ടതായിരുന്നു.
അതെ സമയം ഉപരാഷ്ട്രപതി ഡോ. ഹാമിദ് അൻസാരി, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഗുലാംനബി ആസാദ്, മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എസ്.വൈ. ഖുറൈശി, മുഹ്സിന കിദ്വായി, ഇന്ത്യാ ഇസ്ലാമിക് സെൻറർ മേധാവി സിറാജുദ്ദീൻ ഖുറൈശി, നടൻ അമീർ റാസ തുടങ്ങിയവർ പെങ്കടുത്തു. വിഷയം വിവാദമായപ്പോൾ പാർലമെൻററി കാര്യ കാബിനറ്റ് കമ്മിറ്റി യോഗം 6.30ന് വിളിച്ചതിനാലാണ് പെങ്കടുക്കാൻ കഴിയാതിരുന്നതെന്ന് നഖ്വി വിശദീകരിച്ചു.
Central ministers skip President Pranab Mukherjee’s iftar party
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here