ജയസൂര്യയുടെ കായൽ കയ്യേറിയുള്ള നിർമ്മാണം; വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചു

ചലച്ചിത്ര നടൻ ജയസൂര്യ കായൽ പുറമ്പോക്ക് കയ്യേറി ബോട്ടുജെട്ടിയും ചുറ്റുമതിലും നിർമിച്ചുവെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചു.മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.
കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ പരാതിയിലാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ജയസൂര്യയ്‌ക്കെതിരേ അന്വേഷണം നടത്തിയത്. കടവന്ത്രയിലെ ജയസൂര്യയുടെ വീടിന് സമീപം ബോട്ടുജെട്ടി നിർമിച്ചതും ചുറ്റുമതിൽ കെട്ടിയതും കായൽ പുറമ്പോക്ക് ഭൂമി കൈയേറിയാണെന്നായിരുന്നു ഗിരീഷ് ബാബു ആരോപിച്ചത്.
പരാതിയെ തുടർന്ന് അനധികൃത നിർമാണം പൊളിച്ചു നീക്കണമെന്ന് കോർപ്പറേഷൻ ഉത്തരവിട്ടെങ്കിലും തുടർന്ന് നടപടി ഉണ്ടാകാത്തതിനാൽ പരാതിക്കാരൻ വിജിലൻസ് കോടതിയെ സമീപിക്കുകയായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here