ഗോവധം ആരോപിച്ച് പെൺകുട്ടികളെ ജയിലിലടച്ചു; യുപിയിൽ പുതുവർഷം തുടങ്ങിയതിങ്ങനെ
ഉത്തർപ്രദേശിൽ പശുവിനെ കൊന്നുവെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളടക്കം ഒമ്പതുപേരെ ജയലിലടച്ചു. പ്രധാന പ്രതിയെന്ന് പൊലീസ് ആരോപിക്കുന്ന നസിമുദീന്റെ ഭാര്യയെയും പന്ത്രണ്ടും പതിനാറും വയസുള്ള പെൺമക്കളെയുമാണ് ജയിലിലടച്ചത്.
മുസഫർനഗറിലെ ഖതൌലിയിലാണ് ഗോവധനിരോധന നിയമത്തിന്റെ പേരിൽ പെൺകുട്ടികളെ ജയിലിലടച്ചത്. വെള്ളിയാഴ്ച അറസ്റ്റുചെയ്ത ഇവരെ ജുവൈനൽ ജസ്റ്റിസ് ബോർഡിന് മുമ്പിൽ ഹാജരാക്കുന്നതിന് പകരം മറ്റുള്ളവർക്കൊപ്പം പൊലീസ് ജില്ലാ കോടതിയിൽ ഹാജരാക്കുകയായിരുന്നു.
പെൺകുട്ടികൾ പ്രായപൂർത്തിയായവരാണെന്ന് ധരിപ്പിച്ചാണ് കോടതിയിൽ ഹാജരാക്കിയത്. എന്നാൽ, അറസ്റ്റിലായ പെൺകുട്ടികളുടെ ആധാർ കാർഡിൽ 2001, 2005 വർഷങ്ങളിലാണ് ജനനമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
Two Minor Girls Jailed For Cow Slaughter In UP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here