കഷ്ടിച്ച് രക്ഷപ്പെട്ട് സൗത്താഫ്രിക്ക;കാലിടറി ഇന്ത്യ
ക്രിക്കറ്റ് പ്രേമികള്‍ കരുതിയ പോലെ തന്നെ ന്യൂലാന്‍ഡ്‌സിലെ പിച്ച് പെരുമാറി. പേസിനെ തുണക്കുന്ന പിച്ചില്‍ ആദ്യ ദിനമായ ഇന്നലെ വീണത് 13 വിക്കറ്റുകള്‍. ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക ഭേദപ്പെട്ട ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ നേടിയപ്പോള്‍ ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാലിടറി. ഒന്നാം ഇന്നിങ്‌സില്‍ സൗത്താഫ്രിക്ക 286 റണ്‍സ് നേടി. പേസിനെ തുണക്കുന്ന പിച്ചില്‍ ഇത് ഭേദപ്പെട്ട സ്‌കോര്‍ തന്നെയാണ്. സൗത്താഫ്രിക്കയ്ക്ക് വേണ്ടി ഡിവില്ലിയേഴ്‌സ് 65 റണ്‍സും ഡുപ്ലസിസ് 62 റണ്‍സും നേടി. ഭുവനേശ്വര്‍ കുമാര്‍ നാല് വിക്കറ്റുകള്‍ നേടി. എന്നാല്‍ മറുപടി ബാറ്റിങില്‍ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് വെറും 27 റണ്‍സില്‍. 28/3 എന്ന നിലയിലാണ് ഇന്നലെ സ്റ്റംപ്‌സ് എടുത്തത്. ശിഖര്‍ ധവാന്‍, മുരളി വിജയ്, വിരാട് കോലി എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായിട്ടുണ്ട്. രോഹിത് ശര്‍മ്മയും ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍. ഫിലാന്‍ഡര്‍, സ്റ്റെയ്ന്‍, മോര്‍ക്കല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here