ജിഡിപി വളര്‍ച്ചയുടെ കുറവ്;മോദിക്കും ജയ്റ്റ്‌ലിക്കും രാഹുലിന്റെ കൊട്ട്
2017-2018ലെ ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് വളര്‍ച്ച 6.5 ശതമാനമായിരിക്കുമെന്ന സിഎസ്ഒ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും പരുഹസിച്ച് രാഹുല്‍ ഗാന്ധി രംഗത്ത്. ജിഡിപി വളര്‍ച്ച കൂപ്പുക്കുത്തിയതിന്റെ കാരണം നരേന്ദ്ര മോദിയും അരുണ്‍ ജെയ്റ്റ്‌ലിയും ആണെന്നാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ട്വിറ്റില്‍ പറയുന്നത്.
ജയ്റ്റ്ലിയുടെ പ്രതിഭയും മിസ്റ്റർ മോദിയുടെ വൃത്തകെട്ട ഭിന്നിപ്പിക്കൽ രാഷ്ട്രീയവും ചേർന്ന് ഇന്ത്യക്ക് നൽകിയത്:-
പുതിയ നിക്ഷേപം- 13 വര്‍ഷത്തേക്കാൾ കുറവ്
ബാങ്ക് ക്രെഡിറ്റ് ഗ്രോത്ത്-63 വര്‍ഷത്തേക്കാൾ കുറവ്
തൊഴിലവസരങ്ങള്‍- എട്ടുവര്‍ഷത്തേക്കാൾ കുറവ്
ധനക്കമ്മി- എട്ടുവര്‍ഷത്തേതില്‍ ഉയര്‍ന്നതെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
FM Jaitley’s genius combines with Mr Modi’s Gross Divisive Politics (GDP) to give India:
New Investments: 13 year ⬇
Bank credit Growth: 63 year ⬇
Job creation: 8 year ⬇
Agriculture GVA growth: 1.7%⬇
Fiscal Deficit: 8 year?
Stalled Projects ?https://t.co/bZdPnREYiE— Office of RG (@OfficeOfRG) January 6, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here