വനിതാ ക്ഷേമത്തിന് 1267 കോടി; ഇത് സ്ത്രീ സൗഹൃദ ബഡ്ജറ്റ്
വനിതാ ക്ഷേമത്തിന് ബജറ്റില്‍ 1267 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി തോമസ് ഐസക്ക്. 13.6ശതമാനവും സ്ത്രീ സൗഹൃദ പദ്ധതികള്‍ക്കായാണ് മാറ്റിവച്ചിരിക്കുന്നത്.സ്ത്രീ സുരക്ഷക്ക് മാത്രം 50 കോടി മാറ്റി വയ്ക്കും. അതിക്രമങ്ങളെ അതിജീവിക്കുന്ന സ്ത്രീകളുടെ ക്ഷേമത്തിനായി 3 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. വിവാഹ സഹായം 10,000 രൂപയില്‍ നിന്നും 40,000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.
അവിവിഹാഹിതരായ അമ്മമാര്‍ക്കുള്ള ധനസഹായം ഇരട്ടിയാക്കി. 2000 രൂപയായി ഉയര്‍ത്തി. കുടുംബശ്രീക്കുള്ള ധനസഹായം 200 കോടിയാക്കി. 2018-19 സംസ്ഥാനത്തു അയക്കൂട്ട വര്‍ഷമായി ആചരിക്കുമെന്നും ധനമന്ത്രി അറിയിച്ചു. പീഡനത്തിനിരയായ സ്ത്രീകള്‍ക്ക് പ്രത്യേക താമസ സൗകര്യം.കൊച്ചിയില്‍ 4 കോടി മുടക്കി ഷീ ലോഡ്ജ്, നിര്‍ഭയ പരിപാടികള്‍ക്കായി അഞ്ച് കോടിയും വകയിരുത്തിയിട്ടുണ്ട്. . ലിംഗനീതി യാഥാര്‍ഥ്യമാക്കുന്നതിനായി വിവിധ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി വലിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതി ആവിഷ്‌കരിക്കും. സ്ത്രീ സൗഹൃദ പദ്ധതി ഏറ്റെടുക്കുന്ന പഞ്ചായത്തുകള്‍ക്ക് 10 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. അതിക്രമങ്ങളെ അതിജീവിക്കുന്നവര്‍ക്ക് അടിയന്തിര സഹായംനല്‍കുന്നതിന് 3 കോടി രൂപ, പുനരധിവസിപ്പിക്കുന്നതിന് 5 കോടി രൂപ, സ്ത്രീകളുടെയും വയോജനങ്ങളുടെയും അഭയകേന്ദ്രങ്ങള്‍ നവീകരിക്കുന്നതിന് 20 കോടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here