കാവേരി നദീജല തർക്കം; കേരളത്തിന് അധിക ജലമില്ല

കാവേരി നദീജല തർക്കം സമ്പന്ദിച്ച നിർണ്ണായക വിധി പുറത്ത്. അധിക ജലം വേണമെന്ന കേരളത്തിന്റെയും പുതുച്ചേരിയുടേയും ആവശ്യം സുപ്രീം കോടതി തള്ളി.
192 ടിഎംസി ജലം ലഭിച്ചിരുന്ന തമിഴ്‌നാടിന് ഇനി മുതൽ 177.25 ടിഎംസി വെള്ളമാണ് ലഭിക്കുക. ഉത്തരവ് പ്രകാരം 20 ഖനയടിയോളം വെള്ളമാണ് കുറയുക.
അതേസമയം, കർണാടകയ്ക്ക് അധികജലം ലഭിക്കും. 14.75 ടിഎംസി വെള്ളമാണ് കർണാടകയ്ക്ക് ലഭിക്കുക. ഇതോടെ കർണാടകത്തിന് ലഭിക്കുന്ന വെള്ളത്തിന്റെ അളവ് 284.25 ഖല അടിയായി കൂടി.
കോടി ഉത്തരവ് ആരും ലംഘിക്കരുതെന്ന് എടുത്തുപറഞ്ഞ കോടി കാവേരി മാനേജ്‌മെന്റ് ബോർഡ് രൂപീകരിക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here