ത്രിപുരയില്‍ കാവിമയം; സസ്‌പെന്‍സ് നിറച്ച് മേഘാലയയും നാഗാലാന്‍ഡും
ത്രിപുരയില്‍ ഇനി ചെങ്കൊടിയേക്കാള്‍ ഉയരത്തില്‍ കാവികൊടി പാറും. 25 വര്‍ഷത്തെ ഇടത് ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി ത്രിപുരയില്‍ അധികാരത്തിലേറി. 43 സീറ്റുകള്‍ നേടി ബിജെപി ശക്തി പ്രകടിപ്പിച്ചപ്പോള്‍ 2013ലെ തിരഞ്ഞെടുപ്പില്‍ 49 സീറ്റുകള്‍ നേടി അധികാരത്തിലേറിയ ഇടതുപക്ഷത്തിന് വെറും 16 സീറ്റുകളില്‍ ഒതുങ്ങേണ്ടി വന്നു. വ്യക്തമായ ഭൂരിപക്ഷമുള്ള ബിജെപി ത്രിപുരയില്‍ അധികാരം പിടിച്ചുകഴിഞ്ഞു.
എന്നാല്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്ന മേഘാലയയിലും നാഗാലാന്‍ഡിലും സ്ഥിതിഗതികള്‍ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. മേഘാലയയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് 21 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭരണത്തിലെത്താന്‍ 30 സീറ്റുകളുടെ ഭൂരിപക്ഷമെങ്കിലും വേണം. 19 സീറ്റുകള്‍ നേടിയിട്ടുള്ള എന്‍പിപി മേഘാലയയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. 17 ഇടത്ത് ഒറ്റകക്ഷികളും രണ്ടിടത്ത് ബിജെപിയും വിജയത്തോട് അടുത്തിരിക്കുകയാണ്. ഒറ്റകക്ഷികളെയും എന്‍പിപി കക്ഷികളെയും ചേര്‍ത്ത് ഭരണം സ്വന്തമാക്കാന്‍ ബിജെപി അസ്ത്രം മെനഞ്ഞുകഴിഞ്ഞു. കോണ്‍ഗ്രസിനെ എതിര്‍ക്കാന്‍ ഏത് വിധേനയും ശ്രമിക്കുമെന്ന് ബിജെപി നേതാക്കള്‍ പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, 21 സീറ്റുകള്‍ സ്വന്തമായുള്ള കോണ്‍ഗ്രസിന് തന്നെയാണ് സാധ്യതകള്‍ കല്‍പ്പിക്കപ്പെടുന്നത്. ഭരണകക്ഷിയായ കോണ്‍ഗ്രസ് തന്നെ അധികാരത്തിലെത്തിയാല്‍ മുകള്‍ സാംഗ്മ തന്നെയാകും മുഖ്യമന്ത്രി.
നാഗാലാന്‍ഡിലെ ഫലങ്ങളിലും നിറയെ സസ്‌പെന്‍സാണ്. എന്‍ഡിപിപി-ബിജെപി സഖ്യം 30 സീറ്റുകള്‍ നേടി മുന്നേറുമ്പോള്‍ 28 സീറ്റുകള്‍ നേടി ഭരണകക്ഷിയായ എന്‍പിഎഫ് തൊട്ടുപിന്നിലുണ്ട്. രണ്ട് ഒറ്റകക്ഷികളും നാഗാലാന്‍ഡില്‍ വിജയത്തോളം എത്തിയിട്ടുണ്ട്. ആര് അധികാരത്തിലേറുമെന്ന് ഇപ്പോഴും പ്രവചിക്കാനാകാത്ത തരത്തിലാണ് നാഗാലാന്‍ഡിലെ സ്ഥിതി. അവസാന ഘട്ട ഫലങ്ങള്‍ പുറത്തുവന്നാല്‍ മാത്രമേ നാഗാലാന്‍ഡില്‍ ആര് അധികാരമുറപ്പിക്കുമെന്ന് പറയാന്‍ സാധിക്കൂ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here