ബലാത്സംഗത്തിലൂടെയും വര്‍ഗീയ ദ്രുവീകരണം സാധ്യമാക്കുകയാണ് ബിജെപി; യെച്ചൂരി
എന്ത് കഴിക്കണം, എന്ത് ധരിക്കണം, ആര്‍ക്കൊപ്പം കൂട്ടുകൂടണം തുടങ്ങിയവയിലെല്ലാം വര്‍ഗീയത നിറക്കുന്ന ബിജെപി-ആര്‍എസ്എസ് ഫാഷിസ്റ്റ് ഭരണം ബലാത്സംഗത്തിലൂടെയും വര്‍ഗീയ ദ്രുവീകരണം സാധ്യമാക്കുകയാണെന്ന് സിപിഎം 22-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കത്‌വ, ഉന്നാവോ വിഷയങ്ങള്‍ ചൂണ്ടികാട്ടിയാണ് യെച്ചൂരിയുടെ പ്രതികരണം. ലജ്ജാകരമായ സാഹചര്യമാണ് ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന ഹൈദരാബാദിലെ സ. മുഹമ്മദ് അമീന്‍ നഗറില്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ബിജെപിക്കെതിരെ യെച്ചൂരി നിശിതമായി വിമര്‍ശനമുന്നയിച്ചത്. ബിജെപിയെ ചെറുക്കാനും ഫാഷിസ്റ്റ് ഭരണത്തെ ഇല്ലാതാക്കാനും മതേതര രാഷ്ട്രീയ കാഴ്ചപാടുള്ളവരുമായി കൂട്ടുകൂടണമെന്നും യെച്ചൂരി പറഞ്ഞു.
അതേ സമയം, സീതാറാം യെച്ചൂരിക്ക് വീണ്ടും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാനാകും വിധം ഉപാധിയുമായി കാരാട്ട് പക്ഷം രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയ നയം ഏതായാലും അംഗീകരിക്കണം. രാഷ്ട്രീയ നയത്തോടുള്ള അംഗങ്ങളുടെ പ്രതികരണം അനുസരിച്ചാണ് പാര്‍ട്ടി നിലപാട് സ്വീകരിക്കുക എന്നും കാരാട്ട് പക്ഷം പ്രസ്താവിച്ചു. കോണ്‍ഗ്രസ് ബന്ധത്തില്‍ പാര്‍ട്ടിയുടെ നയം വരും നാളുകളില്‍ ഏറെ ചര്‍ച്ചയാകും. ഇടത് രാഷ്ട്രീയ നയത്തിന് പ്രാധാന്യം നല്‍കുമ്പോള്‍ യെച്ചൂരി പക്ഷത്തിന്റെ കോണ്‍ഗ്രസ് ബന്ധം വേണമെന്ന നിലപാട് ചോദ്യം ചെയ്യപ്പെട്ടേക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here