ദേശീയപാത വികസനം; അലൈന്‍മെന്റില്‍ മാറ്റം വരുത്തില്ലെന്ന് കേന്ദ്രം

കേരളത്തിലെ ദേശീയപാത വികസനത്തിനുളള അലൈന്‍മെന്‍റില്‍ മാറ്റം വരുത്തില്ലെന്ന് കേന്ദ്രം. അഞ്ച് മാസത്തിനകം ഭൂമി ഏറ്റെടുത്ത് നല്‍കണമെന്നും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. അതേസമയം, ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കുമെന്ന് സംസ്ഥാനം ഉറപ്പ് നല്‍കി. ഓഗസ്റ്റില്‍ തന്നെ ഭൂമി ഏറ്റെടുത്ത് കൈമാറും. ടെന്‍ഡര്‍ നടപടി നവംബറില്‍ തുടങ്ങുമെന്നും പൊതുമരാമത്ത് മന്ത്രി പറഞ്ഞു.
ഏതെങ്കിലും പ്രദേശത്തെ പ്രതിഷേധം കണക്കിലെടുത്ത് അലൈന്‍മെന്റില്‍ മാറ്റം വരുത്തേണ്ട ആവശ്യമില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.
കീഴാറ്റൂരിലും മലപ്പുറത്തും ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ വലിയ പ്രതിഷേധം ഉടലെടുത്തിരുന്നു. അതേ തുടര്‍ന്നാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് വികസനത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here