ബിപ്ലബ് ദേബും രൂപാണിയും പറഞ്ഞതില്‍ എന്താ കുഴപ്പം?; പിന്തുണയുമായി ടി.ജി മോഹന്‍ദാസ്
സോഷ്യല്‍ മീഡിയ ഏറെ ആഘോഷിച്ച ചില പരാമര്‍ശങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ചില ബിജെപി നേതാക്കള്‍ തൊടുത്തുവിട്ടത്. അതിലൊന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാറിന്റെ പശു വളര്‍ത്തല്‍ പ്രസ്താവനയും മറ്റൊന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നാരദ മഹര്‍ഷി ഗൂഗിള്‍ ആണെന്ന പ്രസ്താവനയും. രണ്ടിനെയും മലയാളികള്‍ നന്നായി കളിയാക്കി. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിമാരുടെ പ്രസ്താവനകളെ വിഡ്ഢിത്തരമായാണ് എല്ലാവരും കണ്ടത്.
എന്നാല്‍, രണ്ട് നേതാക്കളും പറഞ്ഞ കാര്യങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ആര്‍എസ്എസ് നേതാവ് ടി.ജി. മോഹന്‍ദാസ്. നാരദമുനി അക്ഷയഖനിയാണെന്നും പഴയ കാലത്തെ ഗൂഗിള്‍ ആണെന്നും പറഞ്ഞതില്‍ എന്താണ് കുഴപ്പമെന്നാണ് മോഹന്‍ദാസ് ചോദിക്കുന്നത്. സര്‍ക്കാര്‍ ജോലിക്ക് വേണ്ടി സമയം ചെലവഴിക്കാതെ പശുവിനെ വാങ്ങി വളര്‍ത്തി വര്‍ഷം പത്ത് ലക്ഷത്തിന്റെ വരുമാനം നേടൂ എന്ന് ബിപ്ലബ് ദേബ് പറഞ്ഞതിലും യാതൊരു കുഴപ്പമില്ലെന്നാണ് മോഹന്‍ദാസ് ട്വീറ്ററില്‍ കുറിച്ചിരിക്കുന്നത്.
നാരദമുനി വിജ്ഞാനത്തിന്റെ അക്ഷയഖനിയായിരുന്നു – ഗൂഗിൾ തോറ്റുപോകും: എന്നു പറഞ്ഞാൽ എന്താ ഇത്ര വലിയ കുഴപ്പം?
— mohan das (@mohandastg) May 1, 2018
പിഎസ്സി വഴി മുപ്പത്തഞ്ചാം വയസ്സിൽ ജോലി കിട്ടുന്നതുവരെ ഭൂമിക്കു ഭാരമാകാതെ പശുവിനെ വളർത്താൻ പറഞ്ഞാൽ എന്താ കുഴപ്പം?
— mohan das (@mohandastg) May 1, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here