ത്യാഗരാജനെതിരെ മീ ടൂ; ‘എന്നെ കാണാൻ ബ്രാണ്ടിയുമായി ത്യാഗരാജനെത്തി; രാത്രി കതകിൽ തട്ടിവിളിച്ചു’: തുറന്ന് പറഞ്ഞ് പ്രതിക
തെന്നിന്ത്യൻ താരം ത്യാഗരാജനെതിരെ ലൈംഗികാരോപണവുമായി പ്രതിക. ത്യാഗരാജൻ സംവിധാനം ചെയ്ത ‘പൊന്നാർ ശങ്കർ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ വച്ചാണ് തനിക്ക് ത്യാഗരാജനിൽ നിന്നും മോശം അനുഭവം ഉണ്ടായതെന്നാണ് ഫോട്ടോഗ്രാഫറായ പ്രതിക ആരോപിക്കുന്നത്.
‘2010ൽ കോളേജ് പഠനം പൂർത്തിയാക്കിയ ശേഷം ഫോട്ടോഗ്രാഫിയിൽ അവസരം തേടുമ്പോഴാണ് പരിചയക്കാരന്റെ ശുപാർശ വഴി ത്യാഗരാജന്റെ സിനിമയിൽ പ്രവർത്തിക്കാൻ അവസരമുണ്ടായത്.
ത്യാഗരാജൻ തന്നെ എന്നും അടുത്തുനിർത്താൻ ശ്രമിച്ചു. തായ്‌ലൻഡിലെ യുവതികൾക്കൊപ്പം താൻ ചെലവഴിച്ച കാര്യം പറഞ്ഞു.
ഒരുദിവസം രാത്രി മൂന്നുതവണ താൻ താമസിക്കുന്ന ഹോട്ടൽമുറിയുടെ കതകിൽ മുട്ടി വിളിച്ചു. പുലർച്ചെ നാലുമണി വരെ ഇത് തുടർന്നു. അന്ന് ഞാൻ എന്റെ ജീവിതത്തെയും ശരീരത്തെയും ഭയപ്പെട്ടു.
പേടിയകറ്റാൻ വേണ്ടി സുഹൃത്തുമായി ദീർഘനേരം ഫോണിൽ സംസാരിച്ചു. ഉറങ്ങാൻ പോലുമാവാതെയാണ് അടുത്തദിവസം രാവിലെ സെറ്റിലെത്തിയത്.
മുറിയുടെ കതകു തുറക്കാത്തതിനെക്കുറിച്ച് അദ്ദേഹം ചോദിച്ചു. ജലദോഷമുണ്ടായിരുന്ന തനിക്ക് മരുന്നും ബ്രാണ്ടിയുമായാണ് രാത്രി എത്തിയതെന്നാണ് ത്യാഗരാജൻ പറഞ്ഞത്. അദ്ദേഹത്തെ ഒഴിവാക്കാൻ ശ്രമിച്ചപ്പോൾ ജോലിയുടെ പ്രതിഫലംപോലും നൽകാതെ സെറ്റിൽനിന്ന് പറഞ്ഞുവിട്ടു. ‘ പ്രതിക പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here