Advertisement

160 കോടി രൂപ ഐസിസിക്ക് നല്‍കിയില്ലെങ്കില്‍ ഇന്ത്യയ്ക്ക് ലോകകപ്പ് നഷ്ടമാകും!

December 22, 2018
Google News 1 minute Read

ബിസിസിഐയ്‌ക്കെതിരെ കടുത്ത നടപടിക്ക് ഐസിസി. ട്വന്റി-20 ലോകകപ്പ് 2016 ല്‍ സംഘടിപ്പിച്ചപ്പോള്‍ നികുതിയിനത്തില്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ടിയിരുന്ന 160 കോടി രൂപ ബിസിസിഐ ഐസിസിക്ക് നല്‍കിയില്ലെങ്കില്‍ 2023 ലെ ലോകകപ്പ് ഇന്ത്യയില്‍ നിന്നു മാറ്റുമെന്നാണ് ഭീഷണി.

Read More: ‘മനിതി’ സംഘം നാളെ ശബരിമല സന്ദര്‍ശിക്കും; യാത്രാ ദൃശ്യങ്ങള്‍ ’24’ ന്

ഡിസംബര്‍ 31ന് ഉള്ളില്‍ ഈ തുക അടച്ചില്ലെങ്കില്‍ 2023ലെ ഏകദിന ലോകകപ്പ് ഉള്‍പ്പെടെയുള്ള ടൂര്‍ണമെന്റുകള്‍ ഇന്ത്യയില്‍നിന്ന് മാറ്റുമെന്നും ഐ.സി.സി മുന്നറിയിപ്പു നല്‍കി. മാത്രമല്ല, ഐ.സി.സി അംഗരാജ്യങ്ങള്‍ക്ക് നല്‍കിവരുന്ന വാര്‍ഷിക ലാഭവിഹിതത്തില്‍നിന്ന് മേല്‍പ്പറഞ്ഞ തുക പിഴയായി ഈടാക്കുമെന്നും ഭീഷണിയുണ്ട്. ഈ തുക ഡിസംബര്‍ 31ന് ഉള്ളില്‍ അടച്ചില്ലെങ്കില്‍ 2021ലെ ചാമ്പ്യന്‍സ് ട്രോഫി വേദിയും, 2023ലെ ഏകദിന ലോകകപ്പ് വേദിയും ഇന്ത്യയില്‍ നിന്നു മാറ്റുമെന്ന മുന്നറിയിപ്പും ഐ.സി.സി നല്‍കിയിട്ടുണ്ട്. മുന്‍ ബി.സി.സി.ഐ പ്രസിഡന്റ് കൂടിയായ ശശാങ്ക് മനോഹറാണ് നിലവില്‍ ഐ.സി.സി അധ്യക്ഷന്‍.

Read More: ‘രാജ്യം വിട്ടു പോവുക’; ബിജെപി ഐടി സെല്‍ വിഭാഗത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

2016ലെ ട്വന്റി20 ലോകകപ്പിന് ഇന്ത്യ ആതിഥ്യം വഹിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് നികുതിയിളവു ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ഈ സമയത്ത് ഐ.സി.സിയുടെ ബ്രോഡ്കാസ്റ്റിങ് പങ്കാളിയായിരുന്ന സ്റ്റാര്‍ ടിവി, നികുതി കുറച്ചാണ് ഐ.സി.സിക്ക് നല്‍കാനുള്ള തുക അടച്ചത്. എന്നാല്‍, ലോകകപ്പുമായി ബന്ധപ്പെട്ട് നികുതിയിളവ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകാതിരുന്നതോടെ ഈ തുക ഐ.സി.സിക്കു നഷ്ടമായി എന്നാണ് വാദം. അതുകൊണ്ടുതന്നെ ടൂര്‍ണമെന്റിന് ആതിഥ്യം വഹിച്ച ഇന്ത്യ, ആ തുക നഷ്ടപരിഹാരമായി നല്‍കണമെന്നും ഐസിസി ആവശ്യപ്പെടുന്നു. ഇക്കഴിഞ്ഞ ഒക്ടോബറില്‍ സിംഗപ്പൂരില്‍ നടന്ന ഐ.സി.സി ബോര്‍ഡ് മീറ്റിങ്ങില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണെന്നും അവര്‍ ഓര്‍മിപ്പിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here