2020 ആകുമ്പോഴേയ്ക്കും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം; പക്ഷേ…

1990ല്‍ ജിഡിപിയുടെ 29 ശതമാനമായിരുന്ന കാര്‍ഷിക മേഖലയുടെ സംഭാവന 2016ല്‍ 17 ശതമാനത്തിലേയ്ക്ക് കൂപ്പുകുത്തി. എങ്കിലും 70 ശതമാനം ഇന്ത്യക്കാര്‍ ഇപ്പോഴും തൊഴിലിനായി ആശ്രയിക്കുന്നത് കാര്‍ഷികവൃത്തിയെതന്നെയാണ്. 2020 ആകുമ്പോഴേയ്ക്കും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ഇത് വിശ്വസിച്ച ഇന്ത്യയിലെ കര്‍ഷകര്‍ വന്‍ പിന്തുണയാണ് 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോദി നല്‍കിയത്.
എന്നാല്‍ നാലര വര്‍ഷത്തെ മോദി ഭരണം കാര്‍ഷികരംഗത്തെ കൂടുതല്‍ പ്രതിസന്ധിയിലേയ്ക്ക് തള്ളിവിടുകയാണുണ്ടായത്. ഉത്പാദന ചെലവ് വര്‍ധിച്ചു. താങ്ങുവില കടലാസില്‍ ഒതുങ്ങി. 2016 ല്‍ മാത്രം 11,400 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. സാമ്പത്തികരംഗത്തെ ആകെ പിടിച്ചുലച്ച നോട്ട് നിരോധനത്തിന്റെ ഏറ്റവും വലിയ ഇരകളും രാജ്യത്തിലെ കര്‍ഷകരായിരുന്നു. ഗ്രാമീണ മേഖലക്ക് നേരിയ ആശ്വാസമായിരുന്ന തൊഴിലുറപ്പ് പദ്ധതിയും മോദി ഭരണത്തില്‍ അവതാളത്തിലായി. ഇതോടെ വന്‍ പ്രക്ഷോഭവുമായി രാജ്യത്തെ കര്‍ഷകര്‍ തെരുവിലിറങ്ങി.
2017ല്‍ മധ്യപ്രദേശിലെ മന്ദ്‌സോറിലുണ്ടായ കര്‍ഷക പ്രക്ഷോഭത്തിനുനേരെ പൊലീസ് നടത്തിയ വെടിവെയ്പില്‍ ആറ് കര്‍ഷകര്‍ കൊല്ലപ്പെട്ടു. 2017ല്‍ തമിഴ്‌നാട്ടിലുള്ള കര്‍ഷകര്‍ 100 ദിവസത്തോളം ഡല്‍ഹിയില്‍ വികാരഭരിതമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. 2018 മാര്‍ച്ചില്‍ 25,000 കര്‍ഷകരും നവംബറില്‍ 20,000 കര്‍ഷകരും മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ ലോങ് മാര്‍ച്ച് നടത്തി. ഏറ്റവും ഒടുവില്‍ അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ് പരാജയത്തിന്റെ മുഖ്യകാരണങ്ങളിലൊന്ന് കര്‍ഷകരോഷമായിരുന്നു.
കാര്‍ഷിക പ്രതിസന്ധി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയമായി വരുമെന്ന് ഉറപ്പായതോടെ കര്‍ഷകര്‍ക്ക് നേരിട്ട് പണമെത്തിച്ച് അതൃപ്തി മറിക്കടക്കാനുള്ള തത്രപ്പാടലിലാണ് മോദി സര്‍ക്കാരെന്ന് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഇതിനായി 700 കോടി രൂപ കൂടുതലായി കണ്ടെത്താനുള്ള ശ്രമത്തിലാണ് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here