കിര്‍ത്താഡ്‌സില്‍ അനധികൃത നിയമനം; എ.കെ.ബാലനെതിരെ ആരോപണവുമായി ഫിറോസ്

മന്ത്രി എ.കെ.ബാലന്‍ കിര്‍ത്താഡ്‌സില്‍ അനധികൃത നിയമനം നടത്തിയെന്ന ആരോപണവുമായി യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ്. പട്ടികജാതി-പട്ടികവര്‍ഗ വകുപ്പിന് കീഴിലുള്ള കിര്‍ത്താഡ്‌സില്‍ മന്ത്രിയുടെ അസി.പ്രൈവറ്റ് സെക്രട്ടറിയടക്കം മതിയായ വിദ്യാഭ്യാസ യോഗ്യതകളില്ലാത്ത 4 പേരെ സ്ഥിരപ്പെടുത്തിയെന്നാണ് ആരോപണം. അസി.പ്രൈവറ്റ് സെക്രട്ടറിയായ മണിഭൂഷണിനെ കിര്‍ത്താഡ്‌സില്‍ ചട്ടവിരുദ്ധമായി സ്ഥിരനിയമനം നല്‍കിയെന്നും നിയമവകുപ്പിന്റെയും ഭരണപരിഷ്‌ക്കാര വകുപ്പിന്റെ എതിര്‍പ്പുകള്‍ മറികടന്നുകൊണ്ടായിരുന്നു നാല് നിയമനങ്ങളെന്നും ഫിറോസ് പറഞ്ഞു.
Read Also:ബാഫ്റ്റാ പുരസ്‌കാരം; മികച്ച ചിത്രം റോമ; മികച്ച സംവിധായകൻ അൽഫോൺസോ ക്വാറോൺ
മതിയായ യോഗ്യതയില്ലാത്തെവരെയാണ് ചട്ടം മറികടന്ന് അനധികൃതമായി നിയമിച്ചിരിക്കുന്നത്. എം.ഫിലും പി.എച്ച്.ഡി.യും യോഗ്യത വേണ്ടിടത്ത് എം.എ.ക്കാര്‍ക്കാണ് സ്ഥിരനിയമനം നല്‍കിയിരിക്കുന്നതെന്നും ഫിറോസ് ആരോപിച്ചു.വിവിധ വകുപ്പുകളുടെ എതിര്‍പ്പുകള്‍ മറികടന്ന് ചട്ടം 39 പ്രകാരമാണ് ഇവരുടെ നിയമനം.
നിപ വൈറസ് ബാധിതരെ പരിചരിക്കുന്നതിനിടെ മരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷിനും വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യയ്ക്കും ജോലി നല്‍കിയ ചട്ടം ഉപയോഗിച്ചാണ് കിര്‍ത്താഡ്‌സിലെ 4 പേരെ അനധികൃതമായി സ്ഥിരപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ വിദ്യാഭ്യാസ യോഗ്യത പോലും ഇല്ലാത്തവരെ ധനവകുപ്പിന്റെയും നിയമവകുപ്പിന്റെയും എതിര്‍പ്പ് വകവെയ്ക്കാതെ നിയമനം നടത്തിയത് ഗൗരവകരമാണ്.ബന്ധുക്കളെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുക്കള്‍ക്കും സര്‍ക്കാര്‍ ജോലി ഇഷ്ടദാനമാക്കി നല്‍കുകയാണ്. നാലു നിയമനങ്ങളും റദ്ദാക്കണമെന്നും മന്ത്രി എ.കെ.ബാലനെതിരെ അന്വേഷണം നടത്തണമെന്നും പി.കെ.ഫിറോസ് ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here