Advertisement

പോക്സോ കേസ്; ഇമാമിന്‍റെ മുന്‍കൂര്‍ ജ്യാമാപേക്ഷ സർക്കാരിന്റെ തീരുമാനത്തിന് വിട്ടു

February 14, 2019
Google News 1 minute Read

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഷെഫീഖ് അൽ ഖാസിമി ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജ്യാമാപേക്ഷ സർക്കാരിന്റെ തീരുമാനത്തിനായി വിട്ടു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ ബലാത്സഗ കുറ്റവും ചുമത്തിയിട്ടുണ്ട്.

ഇമാം ഷെഫീഖ് അൽ ഖാസിമി ശാരീരികമായി ചൂഷണം ചെയ്തതായിട്ടാണ് പെൺകുട്ടി പോലീസിനു നൽകിയിരിക്കുന്ന മൊഴി. അതെ സമയം ഷെഫീഖ് ഖാസിമി നൽകിയ മുൻകൂർ ജ്യാമ പേക്ഷ സർക്കാർ തീരുമാനത്തിനായി കോടതി വിട്ടു. പെൺകുട്ടിയുടെ വൈദ്യ പരിശോധനയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ ബലാത്സഗ കുറ്റവും പോലീസ് ചുമത്തിയിട്ടുണ്ട്.

Read Moreപോക്‌സോ കേസ്: മുന്‍കൂര്‍ ജാമ്യം തേടി ഇമാം ഹൈക്കോടതിയില്‍

പെൺകുട്ടിയെ സംഭവസ്ഥലത്തെത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി. ഷെഫീഖ് അൽ ഖാസിമി എറണാകുളം കേന്ദ്രികരിച്ചുണ്ടെന്നാണ് പോലീസ് ന നിഗമനം.രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് ഇയാൾക്കായി തിരച്ചിൽ പുരോഗമിക്കുന്നത് കീഴടങ്ങനായി പരമാവധി സമ്മർദപ്പെടുത്തുക എന്ന തന്ത്രമാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്.

Read Moreഇമാം പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ മൊഴി; ലൈംഗികാതിക്രമം നടന്നതായി വൈദ്യ പരിശോധനയില്‍ തെളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് ഇരാട്ടുപേട്ട സ്വദേശിയായ ഷെഫീഖ് അല്‍ ഖാസിമിക്കെതിരെ കേസെടുത്തത്. ഇതിനിടെ ഖാസിമി പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ മൊഴി പുറത്തുവന്നു. ശിശുക്ഷേമ സമിതിക്ക് മുന്‍പാകെയാണ് പെണ്‍കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്. തുടര്‍ച്ചയായി അഞ്ച് ദിവസം നടത്തിയ കൗണ്‍സിലിങിനൊടുവില്‍ പീഡനം നടന്നതായി പെണ്‍കുട്ടി തുറന്നുപറയുകയായിരുന്നു. വൈദ്യപരിശോധനയില്‍ ലൈംഗിക പീഡനം നടന്നതായി തെളിഞ്ഞുവെന്നാണ് ശിശുക്ഷേമ സമിതി നല്‍കുന്ന വിവരം.

നിലവില്‍ ഒളിവില്‍ കഴിയുന്ന ഖാസിമിക്കെതിരെ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ ഇന്നലെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഖാസിമിയുടെ ഈരാട്ടുപേട്ടയിലുള്ള വീട്ടില്‍ പൊലീസ് തെരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. പീഡനം നടന്നുവെന്ന് വൈദ്യ പരിശോധനയില്‍ തെളിഞ്ഞതോടെ അത് കേസിന് നിര്‍ണ്ണായക തെളിവാകും. പെണ്‍കുട്ടി നേരിട്ട് മൊഴി നല്‍കിയതും കേസ് ബലപ്പെടുത്തുമെന്നാണ് വിലയിരുത്തുന്നത്.

കഴിഞ്ഞയാഴ്ച്ച ഉച്ചയ്ക്കാണ് ഷഫീഖ് അല്‍ ഖാസിമി പ്രദേശത്തെ സ്‌കൂളില്‍ നിന്നും മടങ്ങി വന്ന വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറില്‍ കയറ്റി വനമേഖലയിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയിലേര്‍പ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികള്‍ വാഹനം തടഞ്ഞുവെങ്കിലും മൗലവി വിദ്യാര്‍ത്ഥിയുമായി കടക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പള്ളി ചുമതലയില്‍ നിന്നും ഇമാം കൗണ്‍സിലില്‍ നിന്നും ഇയാളെ പുറത്താക്കിയിരുന്നു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here