Advertisement

സ്വദേശികളായ തീവ്രവാദികൾ ജമ്മുകാശ്മീരിൽ പെരുകുന്നു; ട്വന്റിഫോറിനോട് തുറന്ന് സമ്മതിച്ച് കാശ്മീരിലെ പ്രമുഖ പ്രാദേശിക പാർട്ടി നാഷണൽ കോൺഫറൻസ്

February 20, 2019
Google News 1 minute Read

സ്വദേശികളായ തീവ്രവാദികൾ ജമ്മുകാശ്മീരിൽ പെരുകുന്നതായ് സമ്മതിച്ച് ജമ്മുകാശ്മീരിലെ പ്രമുഖ പ്രാദേശിക പാർട്ടിയായ നാഷണൽ കോൺഫറൻസ്. ജമ്മുകാശ്മീരിൽ വളരുന്ന പ്രാദേശിക തിവ്രവാദം നിയന്ത്രണ വിധേയമല്ലാതായ് കഴിഞ്ഞതായും നാഷണൽ കോൺഫറൻസ് വ്യക്തമാക്കി. നാഷണൽ കോൺഫറൻസിന്റെ മുഖ്യവക്താവ് ഇമ്രാൻ നബി ധറിന്റെ വെളിപ്പെടുത്തൽ ട്വന്റി ഫോർ ന്യൂസിനോട്. ട്വന്റി ഫോർ എക്‌സ്‌ക്ലൂസീവ്.

40 ജവാന്മാരുടെ ജീവൻ കവർന്ന കാശ്മീർ സ്‌ഫോടനത്തിന് തുടർച്ചായായാണ് നാഷണൽ കോൺഫറൻസിന്റെ നിലപാട്. സ്വദേശികളിൽ തീവ്രവാദ സ്വാധീനം വർധിയ്ക്കുന്നു പ്രത്യേകിച്ച് യുവാക്കളിൽ. നിയന്ത്രണ വിധേയമല്ലാത്ത വിധത്തിലാണ് സംസ്ഥാനത്ത് പ്രാദേശിക തിവ്രവാദം വളർന്നിട്ടുള്ളത് . ഇതിനുള്ള കാരണം ബി.ജെ.പി യും പിഡിപിയും ആണെന്ന് എൻ.സി വിലയിരുത്തുന്നു.

രാഷ്ട്രിയമായി പല വ്യാഖ്യാനങ്ങളും നൽകാവുന്ന നിലപാടാണ് ഇപ്പോൾ നാഷണൽ കോൺഫറൻസ് വ്യക്തമാക്കിയത്. പ്രത്യേകിച്ച് ലോകസഭ തിരഞ്ഞെടുപ്പിന് തുടർച്ചയായി എത്തുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തുക എന്നത് പാർട്ടിയുടെ ഇപ്പോഴത്തെ പ്രധാന അജണ്ട ആയിരിക്കെ.

Read Also : ‘ഈ വീഡിയോ പുറത്തിറങ്ങുമ്പോഴേക്കും ഞാൻ സ്വർഗത്തിൽ ആയിരിക്കും’; പുൽവാമ ഭീകരാക്രമണത്തിന് തൊട്ടുമുമ്പ് ഭീകരവാദികൾ പുറത്തിറക്കിയ വീഡിയോ

ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹനത്തിനു നേരെ 14 ന് വൈകീട്ടുണ്ടായ ഭീകരാക്രമണത്തില്‍ 42 സിആര്‍പിഎഫ് ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. നാല്‍പ്പതിലധികം ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. പുല്‍വാമയില്‍വെച്ച് സിആര്‍പിഎഫ് സംഘം സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.

സൈനിക വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ ഒരു ബസ്സിനു നേരെ സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്നുണ്ടായ സ്ഫോടനത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. തീവ്രവാദി സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ വെച്ചാണ് സി.ആര്‍.പി.എഫ്. വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ ആക്രണമണമുണ്ടായത്. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സിആര്‍പിഎഫ് സംഘം. സ്ഫോടനത്തിനു ശേഷം ഭീകരര്‍ വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് കോണ്‍വോയ് ആയി പോയ സൈനിക വാഹനവ്യൂഹത്തില്‍ 70 വാഹനങ്ങളുണ്ടായിരുന്നു. 2500 ലധികം സിആര്‍പിഎഫ് സൈനികരാണ് സംഘത്തിലുണ്ടായിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here