‘പീതാംബരന്‍ കൊല നടത്തിയത് പാര്‍ട്ടിയുടെ അറിവോടെ; പരുക്കേറ്റ അദ്ദേഹം എങ്ങനെ കൊലചെയ്യും’; സിപിഐഎമ്മിനെ വെട്ടിലാക്കി ഭാര്യയുടെ വെളിപ്പെടുത്തല്‍

സിപിഐഎമ്മിനെ വെട്ടിലാക്കി പീതാംബരന്റെ ഭാര്യ മഞ്ജുവിന്റെ വെളിപ്പെടുത്തല്‍. പീതാംബരന്‍ ഒറ്റക്ക് അത്തരത്തില്‍ ഒരു കൊല ചെയ്യില്ലെന്നാണ് മഞ്ജു പറയുന്നത്. പാര്‍ട്ടി അറിയാതെ ഒന്നും നടക്കില്ല. പീതാംബരന്റെ ഇടത് കൈക്ക് പരിക്കേറ്റിരുന്നു. കൈക്ക് പരുക്കേറ്റ ആള്‍ എങ്ങനെ യുവാക്കളെ വെട്ടിവീഴ്ത്തുമെന്നാണ് മഞ്ജു ചോദിക്കുന്നത്. ട്വന്റി ഫോറിനോടായിരുന്നു മഞ്ജുവിന്റെ പ്രതികരണം.
പീതാംബരന്റെ കൈക്ക് നേരത്തേ പരുക്കേറ്റിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തിലായിരുന്നു പീതാംബരന് പരിക്കേറ്റത്. ഇരുമ്പ് കമ്പി ഇട്ടിരിക്കുന്ന കൈ അനക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. ആ ഒരു അവസ്ഥയില്‍ എങ്ങനെയാണ് കൊലപാതകം നടത്താന്‍ കഴിയുകയെന്നും പീതാംബരന്‍ ചോദിക്കുന്നു. കൊലപാതകത്തില്‍ ആസൂത്രണം നടന്നിട്ടുണ്ട്. കൈക്ക് പരിക്കേറ്റതിന് ശേഷം താന്‍ അത്തരത്തിലുള്ള പ്രവര്‍ത്തികള്‍ക്കൊന്നും പോകില്ലെന്ന് പീതാംബരന്‍ പറഞ്ഞിരുന്നുവെന്ന് മഞ്ജു വ്യക്തമാക്കി. പെരിയയിലെ കൊലപാതകവുമായി ബന്ധപ്പെട്ട് പീതാംബരന്‍ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ വീടിന് നേരെ ആക്രമണം നടന്നിരുന്നു. മഞ്ജുവും മറ്റ് കുടുംബാംഗങ്ങളും മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്.
Read more: പെരിയ ഇരട്ടക്കൊലപാതകം; കൃപേഷിനെ തലയ്ക്ക് വെട്ടിയത് പീതാംബരനെന്ന് മൊഴി
കാസര്‍ഗോഡ് കൊല്ലപ്പെട്ട കൃപേഷിന്റെ തലയ്ക്ക് വെട്ടിയത് താനാണെന്ന് പീതാംബരന്‍ മൊഴി നല്‍കിയതായാണ് പൊലീസ് പറയുന്നത്. സുഹൃത്തായ ആറ് പേര്‍ കൊലയില്‍ പങ്കാളികളായെന്നും പീതാംബരന്‍ സമ്മതിച്ചിട്ടുണ്ട്. ലോക്കല്‍ കമ്മിറ്റി അംഗമായിട്ടും ആക്രമിക്കപ്പെട്ടുവെന്നും ഇതിന്റെ അപമാനം താങ്ങാനാകാതെയാണ് കൊല നടത്തിയതെന്നും പീതാംബരന്‍ പറഞ്ഞു.
ഇന്നലെ രാത്രിയാണ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള സിപിഎം ലോക്കല്‍ കമ്മറ്റി അംഗം എ പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി. പീതാംബരന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമായ സാഹചര്യത്തിവാണ് അറസ്റ്റെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കാസര്‍ഗോഡ് ഇരട്ടക്കൊലക്കേസില്‍ ആദ്യത്തെ അറസ്റ്റായിരുന്നു പീതാംബരന്റേത്. മഞ്ജുവിന്റെ വെളിപ്പെടുത്തല്‍ കേസില്‍ നിര്‍ണ്ണായകമാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here