Advertisement

കിസാൻ സഭയുടെ ലോങ്ങ് മാർച്ച് പുരോഗമിക്കുന്നു

February 21, 2019
Google News 1 minute Read

മഹാരാഷ്ട്രയിൽ അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ നടത്തുന്ന കിസാന്‍ ലോങ്ങ് മാർച്ച് പുരോഗമിക്കുന്നു. അരലക്ഷത്തോളം കർഷകർ മാർച്ചില്‍ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. നാസിക്കില്‍ നിന്ന് മുബൈലേക്ക് 180 കിലോമീറ്റർ കാല്‍നടയായി സഞ്ചരിച്ച്, ഫെബ്രുവരി 27 ന് മൂബൈ നിയമസഭ വളയാനാണ് കർഷകരുടെ നീക്കം. കിസാന്‍ മാർച്ചിനു മഹാരാഷ്ട്ര സർക്കാർ അനുമതി നല്‍കിയിട്ടില്ല.

മഹാരാഷ്ട്ര സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും വാഗ്ദാന ലംഘനത്തിനെതിരെയാണ് കർഷകർ മാർച്ച് നടത്തുന്നത്. ബുധനാഴ്ച ആരംഭിക്കേണ്ട മാർച്ച്, സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഇന്നലെയാണ് ആരംഭിച്ചത്. മാർച്ച് ആരംഭിച്ച നാസിക്കില്‍ 10000 കർഷകർ എത്തിചേർന്നു. സംസ്ഥാനത്തെ 21 ജില്ലകളില്‍ നിന്ന് കർഷകർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. കഴിഞ വർഷം നടത്തിയ കിസാന്‍ മാർച്ചിനെ തുടർന്ന് സർക്കാർ ഉറപ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണവശ്യപെട്ടാണ് കർഷകർ വീണ്ടും തെരുവിലിറങ്ങിയത്.

Read Moreവീണ്ടും ലോംഗ് മാർച്ചുമായി ഓൾ ഇന്ത്യ കിസാൻ സഭ

ആറു മാസങ്ങള്‍ക്കകം നടപ്പിലാക്കാമെന്ന് ഉറപ്പ് നല്‍കിയ വാഗ്ദാനങ്ങ‍ള്‍ പാലിക്കാത്തതിനെ തുടർന്ന്, ഫെബ്രുവരി 11നും 17 നും സർക്കാരുമായി സമരക്കാർ ചർച്ച നടത്തിയെങ്കിലും, ചർച്ച പരാജയപെടുകയായിരുന്നു. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുക, കാര്‍ഷിക കടം എഴുതിതള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകരുടെ സമരം. മന്ത്രി ഗിരീഷ് മഹാജ് സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും കർഷകർ മാർച്ചുമായി മുന്നോട്ടു പോകുകയായിരുന്നു.

പെന്‍ഷന്‍, കൃഷിക്കാവശ്യമായ വെളളം ലഭ്യമാക്കല്‍, സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, കാര്‍ഷിക കടം എഴുതിതളളല്‍, ഉത്പന്നങ്ങള്‍ക്ക് ന്യായവില നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്. കര്‍ഷകരുടെ കൃഷി ഭൂമി വന്‍ തോതില്‍ ഏറ്റെടുക്കേണ്ടി വരുന്ന മുംബൈ അഹമ്മദാബാദ് ബുളളറ്റ് ട്രെയിന്‍ പദ്ധതി ഉപേക്ഷിക്കണം എന്ന ആവശ്യവും കര്‍ഷകര്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here