പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൃപേഷിന്റെ കുടുംബം കോടതിയെ സമീപിച്ചേക്കും
പെരിയയിലെ ഇരട്ടക്കൊലപാതകത്തില്‍ പൊലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ കുടുംബം. കേസ് സിബിഐ അന്വേഷണിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. സിപിഐഎം പ്രവര്‍ത്തകന്‍ പ്രതിയായ കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൃപേഷിന്റെ കുടുംബം കോടതിയെ സമീപിച്ചേക്കും.
കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ നീക്കം നടക്കുന്നതായും വിവരമുണ്ട്. കേസ് സിബിഐക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിന്റേയും ആവശ്യം. കേസന്വേഷണം കണ്ണൂരിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നാലെ പ്രതികള്‍ മംഗലാപുരത്തേക്ക് കടന്നിട്ടുണ്ട് എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചതായാണ് പൊലീസ് പറയുന്നത്.
അതിനിടെ കൃപേഷിന്റേയും ശരത് ലാലിന്റേയും വീട് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ സന്ദര്‍ശിച്ചു.കൊലപാതകം അതിദാരുണമെന്നാണ് മന്ത്രി പ്രതികരിച്ചത്. കേരളത്തില്‍ ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും സംഭവത്തില്‍ അന്വേഷണം കൃത്യമായി നടത്താന്‍ സംവിധാനമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പെരിയ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ രണ്ട് പേരാണ് അറസ്റ്റിലായിരിക്കുന്നത്. സിപിഐഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരനാണ് അറസ്റ്റിലായ ഒരാള്‍. പൊലീസ് കസ്റ്റഡിയില്‍ ഉണ്ടായിരുന്ന കല്യാട് സ്വദേശി സജി ജോണിന്റെ അറസ്റ്റ് ഇന്നലെ രാത്രി രേഖപ്പെടുത്തി. കേസിലെ മുഖ്യ സൂത്രധാരന്‍ പീതാംബരനാണെന്നാണ് പൊലീസ് പറയുന്നത്. യുവാക്കളെ വെട്ടിവീഴ്ത്തിയത് താനാണെന്ന് പീതാംബരന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, പ്രതികള്‍ക്ക് വാഹനം എത്തിച്ച് കൊടുത്തത് സജിയാണ്.
തെളിവെടുപ്പിന് ശേഷം ഇന്നെലെ കോടതിയില്‍ ഹാജരാക്കിയ പീതാംബരനെ ഏഴ് ദിവസത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പീതാംബരനുമായി നടത്തിയ തെളിവെടുപ്പില്‍ കൊലക്ക് ഉപയോഗിച്ചെന്ന് കരുതുന്ന വടിവാളും ഇരുമ്പ് ദണ്ഡുകളും പൊലീസ് കണ്ടെത്തിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here