Advertisement

അസമിൽ വ്യാജമദ്യ ദുരന്തം; മരണസംഖ്യ ഉയരുന്നു

February 23, 2019
Google News 1 minute Read

അസമിലെ ഗോലഘട്ടിലുണ്ടായ വ്യാജ മദ്യ ദുരന്തത്തിൽ മരണസംഖ്യ 80 ആയതായി റിപ്പോർട്ട്. മരിച്ചവരിൽ സ്ത്രീകളും ഉൾപ്പെടും. നൂറോളം പേരെ ജോഹട്ട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. മരിച്ചവരെല്ലാം തേയില എസ്റ്റേറ്റിലെ തൊഴിലാളികളാണ്.

തൊഴിലാളികള്‍ ഒരു കച്ചവടക്കാരനില്‍ നിന്നുമാണ് മദ്യം വാങ്ങിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.ദുരന്തത്തെപ്പറ്റി അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

Read Also : അസമില്‍ വ്യാജമദ്യദുരന്തം; മരണസംഖ്യ 32 ആയി

സല്‍മീറ എസ്റ്റേറ്റിലെ തൊഴിലാളികളാണ് മരിച്ചവരില്‍ എറെയെന്ന് പോലീസ് പറഞ്ഞു. നൂറിലധികം ആളുകള്‍ മദ്യം കഴിച്ചിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി തന്നെ 12 പേര്‍ മരിച്ചിരുന്നു. ബാക്കിയുള്ളവരുടെ മരണം ഇന്ന് പുലര്‍ച്ചെയോടെയാണ് ആസ്പത്രി അധികൃതര്‍ സ്ഥിരീകരിച്ചത്. മദ്യദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ എഡിഎം ഉത്തരവിട്ടിട്ടുണ്ട്.

വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് തേയിലത്തോട്ടത്തിലെ തൊഴിലാളികള്‍ മദ്യം കഴിച്ചതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നാല് സ്ത്രീകളാണ് ആദ്യം മരിച്ചത്. പിന്നീട് മരണസംഖ്യ ഉയരുകയായിരുന്നു. പത്ത് രൂപയ്ക്ക് വരെ മേഖലയില്‍ വ്യാജമദ്യം ലഭ്യമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സല്‍മാറയിലെ രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

Read Also : യു പിയിലും ഉത്തരാഖണ്ഡിലും വ്യാജമദ്യദുരന്തം

അതിനിടെ മരിച്ചവരുടെ ബന്ധുക്കളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പോലീസും എക്‌സൈസും വ്യാജമദ്യം നിര്‍മ്മിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാത്തതാണ് ദുരന്തത്തിന് കാരണമെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്. അടുത്തയിടെ ഉത്തര്‍പ്രദേശില്‍ വിഷമദ്യദുരന്തത്തില്‍ 97 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here