Advertisement

കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് അഭിനന്ദന്‍ വര്‍ധമാനെ തിരിച്ചെത്തിക്കണമെന്ന് കുടുംബം

February 28, 2019
Google News 0 minutes Read
abhinandan vardaman

കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തി വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ സുരക്ഷിതമായി തിരികെയെത്തിക്കണമെന്ന് അഭിനന്ദന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യപ്പെട്ടു. തമിഴ്നാട് സ്വദേശിയാണ് അഭിനന്ദന്‍ വര്‍ധമാന്‍. വിരമിച്ച എയര്‍മാര്‍ഷല്‍ സിങ്കക്കുട്ടി വര്‍ധമന്റെ മകനാണ് അഭിനന്ദന്‍. നാല്‍പത്തിയൊന്ന് വര്‍ഷം ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായിരുന്നു സിങ്കക്കുട്ടി.  മിഗ് യുദ്ധവിമാനങ്ങളില്‍ വിദഗ്ധനായിരുന്നു സിങ്കക്കുട്ടിയും. സേനയില്‍ ചേര്‍ന്നതിന് ശേഷം അച്ഛന്റെ ഈ പാതയാണ് മകനും പിന്തുടര്‍ന്നത്.  മാസങ്ങള്‍ക്ക് മുമ്പാണ് അഭിനന്ദന്‍ ലീവിന് വീട്ടിലെത്തിയത്.  ഉത്തര്‍പ്രദേശ് സ്വദേശിനിയായ അഭിനന്ദന്റെ ഭാര്യയും  വ്യോമസേനയിലെ പൈലറ്റാണ്.

കാര്‍ഗില്‍ യുദ്ധ സമയത്ത് വ്യോമസേനയുടെ കിഴക്കന്‍ മേഖല കമാന്‍ഡ് ചീഫ് ആയിരുന്നു എസ്. വര്‍ധമാന്‍. 2001ലെ പാര്‍ലമെന്‍റ് ആക്രമണത്തിന് തിരിച്ചടി നല്‍കിയ ഓപ്പറേഷന്‍ കമാന്‍ഡായിരുന്നു. ഇന്നലെ വീഡിയോ പുറത്ത് വന്നതിന് ശേഷം അഭിനന്ദന്റെ വീട് സ്ഥിതി ചെയ്യുന്ന ജല്‍വായു വിഹാര്‍ ഹൗസിംഗ് കോളനിയിലേക്ക് എത്തിയവരെ സുരക്ഷാ സേന തടഞ്ഞു. കോളനിയിലേക്ക് പുറത്ത് നിന്ന് ആരെയും ഇപ്പോള്‍ പ്രവേശിപ്പിക്കുന്നില്ല. പോലീസ് കാവലിലാണ് വീടും പരിസരവും. 2004ലാണ് അഭിനന്ദന്‍ വ്യോമസേനയില്‍ ചേര്‍ന്നത്.

അഭിനന്ദനെ മോചിപ്പിക്കാന്‍ സാധ്യമായ എല്ലാവഴികളും തേടണമെന്ന് ഡിഎംകെ അടക്കം രാഷ്ട്രീയ കക്ഷികള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here