ഗുജറാത്ത്, മഹാരാഷ്ട്ര തീരത്ത് ഹൈ അലേര്‍ട്ട്
ഗുജറാത്ത്, മഹാരാഷ്ട്ര തീരത്ത് ഹൈ അലേര്‍ട്ട്. നാവിക സേനയാണ് ഹൈ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.തീരദേശങ്ങളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. സംശയാസ്പദമായി എന്ത് ശ്രദ്ധയില്‍പ്പെട്ടാലും അറിയിക്കണമെന്ന് നാട്ടുകാര്‍ക്ക് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൂനെയിലും മുബൈയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം അഭിനന്ദനെ മോചിപ്പിക്കാൻ ഇന്ത്യ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. നയതന്ത്ര തലത്തിൽ തന്നെ ഇന്ത്യ ഇടപെട്ടിരിക്കുകയാണ്. പാകിസ്ഥാനിലുള്ള ഇന്ത്യൻ സ്ഥാനപതിയെ കൊണ്ട് വിദേശകാര്യ മന്ത്രാലയത്തിൽ അറിയിച്ചിട്ടുണ്ട്. അഭിനന്ദൻ വർത്തമാനെ തിരികെ ഇന്ത്യയിലെത്തിക്കണമെന്ന് ലോക രാഷ്ട്രങ്ങൾ അടക്കം ആവശ്യപ്പെടുകയാണ്. പാകിസ്ഥാന് അകത്ത് തന്നെ ഒരു വലിയ വിഭാഗം ഇതിന് അനുകൂലമാണ്. സുജെനീവ കരാർ അനുസരിച്ച് അഭിനന്ദിനെ ഏഴ് ദിവസത്തിനകം ഇന്ത്യയിൽ തിരിച്ചെത്തിക്കണമെന്നാണ്. ജെനീവ കൺവെൻഷന്റെ നഗ്നമായ ലംഘനമാണ് പാകിസ്ഥാൻ നടത്തിയിരിക്കുന്നതെന്ന് ആഗോളതലത്തിൽ ആക്ഷേപമുണ്ട്.
അതേസമയം പാക്കിസ്ഥാന്റെ എഫ് 16വിമാനത്തിന്റെ ഭാഗങ്ങളുടെ ചിത്രങ്ങള്‍ എഎന്‍ഐ പുറത്ത് വിട്ടിട്ടുണ്ട്. പാക് അധീന കാശ്മീരിലാണ് ഈ വിമാനം തകര്‍ന്ന് വീണിരിക്കുന്നത്.
File picture of cross section of F16 engine and wreckage of downed Pakistani F16 jet pic.twitter.com/Mq78QkLTz9
— ANI (@ANI) February 28, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here