മസൂദ് അസർ പാകിസ്താനിലുണ്ട് : പാക് വിദേശകാര്യ മന്ത്രി

ജെയ്‌ഷെ മുഹമ്മദ് ഭീകരൻ പാകിസ്ഥാനിലുണ്ടെന്ന് സ്ഥിരികരീച്ച് പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി. മസൂദ് കടുത്ത ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിൽ ആണെന്നും വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയിലെന്നും ഖുറേഷി പറഞ്ഞു. അമേരിക്കൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഖുറേഷി ഇക്കാര്യം വ്യക്തമാക്കിയത്. ശക്തമായ തെളിവുകളില്ലാതെ മസൂദിനെതിരെ നടപടി എടുക്കാനാകില്ലേന്നും ഖുറേഷി പറഞ്ഞു.
Read Also : ഇന്ത്യൻ ആക്രമണത്തിൽ ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ ബന്ധു കൊല്ലപ്പെട്ടു
നിരവധി ലോകരാഷ്ട്രങ്ങൾ ഭീകരർക്ക് സംരക്ഷണം നൽകുന്ന പാകിസ്ഥാൻ നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിനിടെ ഭീകരവാദത്തിന് എതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ ഇന്ത്യയ്ക്കു പിന്തുണയുമായി റഷ്യ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചാണു റഷ്യൻ പ്രസിഡന്റ് വഌഡിമിർ പുടിൻ പിന്തുണ അറിയിച്ചത്. പുൽവാമ ഭീകരാക്രമണത്തെ ശക്തിയായി അപലപിച്ച പുടിൻ, വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളോടു റഷ്യയുടെ ഐക്യദാർഢ്യം അറിയിച്ചു. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയോടൊപ്പമുണ്ടെന്നും വ്യക്തമാക്കി. പിന്തുണയ്ക്കു മോദി നന്ദി അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here