മുൻ ജീവനക്കാരിയുടേത് ബ്ലാക്ക്‌മെയിൽ തന്ത്രം; പരാതിക്ക് പിന്നിൽ വൻ ഗൂഢാലോചനയെന്ന് രഞ്ജൻ ഗോഗൊയ്
മുൻ ജീവനക്കാരി ഉന്നയിച്ചിരിക്കുന്ന ലൈംഗികാരോപണങ്ങൾ തള്ളി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗൊയ്. ജീവനക്കാരിയുടെ ആരോപണങ്ങൾക്ക് പിന്നിൽ വൻ ഗൂഢാലോചനയെന്ന് അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസിന്റെ പദവിയെ ദുർബലപ്പെടുത്താനാണ് ഇത്തരത്തിലൊരു നടപടി. ജീവനക്കാരി രണ്ട് കേസുകളിൽ പ്രതിയാണെന്നും രഞ്ജൻ ഗോഗൊയ് വിശദീകരിച്ചു.
ജീവനക്കാരിയുടെ ആരോപണങ്ങൾ ഒരു മാധ്യമത്തിൽ പ്രസിദ്ധീകരിച്ചത് ശ്രദ്ധയിൽപ്പെട്ടിരുന്നു. നാല് മാധ്യമങ്ങൾ പരാതിയുടെ വിശദാംശങ്ങൾ ആരാഞ്ഞ് സമീപിച്ചിരുന്നു. ജീവനക്കാരോടെല്ലാം മാന്യമായിട്ടാണ് പെരുമാറുന്നത്. ജീവനക്കാരി പരാതിയുമായി തന്നെ സമീപിച്ചിരുന്നു. 22 ജഡ്ജിമാർക്കാണ് യുവതി പരാതി നൽകിയതെന്നും രഞ്ജൻ ഗോഗൊയ് പറഞ്ഞു.
ഇത് ബ്ലാക്‌മെയിൽ തന്ത്രമാണ്. സാമ്പത്തികമായി ചിലർ തന്നെ സമീപിച്ചിരുന്നു. ഇതിലൊന്നും താൻ പതറില്ല. നിയമവ്യവസ്ഥ വലിയ വെല്ലുവിളികൾ നേരിടുന്നുണ്ട്. പക്ഷപാതമില്ലാതെ സ്ഥാനത്ത് തുടുരും. ഈ വിഷയത്തിൽ രാജിവെക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും രഞ്ജൻ ഗോഗൊയ് പറഞ്ഞു. കോടതിയിൽ വികാരാധീനനായാണ് ചീഫ് ജസ്റ്റിസ് പ്രതികരിച്ചത്.
വിഷയത്തിൽ സുപ്രീംകോടതിയിൽ അടിയന്തര സിറ്റിങ് വിളിച്ചു ചേർത്തിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് അടിയന്തര സിറ്റിങിൽ പരാതിക്കാരിയുടെ ഹർജി പരിഗണിക്കുന്നത്. ഹർജി പരിഗണിക്കുന്ന ജസ്റ്റിസ് അരുൺ മിശ്ര ജുഡീഷ്യൽ ഉത്തരവ് പുറപ്പെടുവിക്കുനെന്നും രഞ്ജൻ ഗോഗൊയ് വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതിയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണിത്. സോളിസിറ്റർ ജനറലിന്റെ നിർദ്ദേശപ്രകാരണാണ് സിറ്റിങ് വിളിച്ചു ചേർത്തിരിക്കുന്നത്. ചീഫ് ജസ്റ്റിസിനെ പിന്തുണച്ചുള്ള നടപടിയാണ് സർക്കാർ സ്വീകരിച്ചത്. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സോളിസിറ്റർ ജനറലും, അറ്റോർണി ജനറലും ചൂണ്ടിക്കാട്ടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here