ലൈംഗിക അതിക്രമ പരാതിയില്‍ ആള്‍ദൈവം അസാറാം ബാപ്പുവിന്റെ മകന്‍ കുറ്റക്കാരനെന്ന് കോടതി
ലൈംഗിക അതിക്രമ പരാതിയെത്തുടര്‍ന്ന് ആള്‍ദൈവം അസാറാം ബാപ്പുവിന്റെ മകന്‍ കുറ്റക്കാരനെന്ന് സൂറത്ത് കോടതി വിധി. അസാറാം ബാപ്പുവിന്റെ മകന്‍ നാരായണന്‍ സായ് എന്ന ആളെയാണ് കുറ്റക്കാരനായി കോടതി കണ്ടെത്തിയത്. കേസിനെ സംബന്ധിച്ച് വിധി ഈ മാസം 30ന് തീരുമാനിക്കും.
2013 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ആശ്രമത്തില്‍ വെച്ച് അസാറാം ബാപ്പുവും മകനും ചേര്‍ന്ന് രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ചു എന്നതായിരുന്നു പരാതി. കേസില്‍ പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.
ബലാത്സംഗം, ലൈംഗികാതിക്രമം, അനധികൃതമായി തടഞ്ഞുവെക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് നാരായണ്‍ സായിക്കെതിരെയുള്ള കുറ്റങ്ങള്‍.
1997 നും 2006 നും മധ്യേ അഹമ്മദാബാദിന് പുറത്തുള്ള ആശ്രമത്തില്‍ താമസിക്കുമ്പോള്‍ അസാറാം ബാപ്പു നിരന്തരമായി പീഡിപ്പിച്ചുവെന്ന പെണ്‍കുട്ടികളില്‍ മുതിര്‍ന്ന ആള്‍ മൊഴി നല്‍കിയിരുന്നു. 35 പ്രതികളും 53 സാക്ഷികളുമുള്ള കേസില്‍ രണ്ട് കുറ്റപ്പത്രങ്ങളാണ് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here