ഗൗതം ഗംഭീറിനെതിരായ പരാതി; കോടതി മെയ് ഒന്നിന് പരിഗണിക്കും
കിഴക്കൻ ഡൽഹി ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാർത്ഥി ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനെതിരെ ആദ്മി പാർട്ടി സ്ഥാനാർത്ഥി അതിഷി മെർലേനെ നൽകിയ പരാതി മെയ് ഒന്നിന് ഡൽഹി കോടതി പരിഗണിക്കും.രണ്ട് വോട്ടർ ഐഡി കാർഡ് ഉണ്ടെന് ആരോപിച്ചാണ് അതിഷി മെർലേനെ കോടതിയെ സമീപിച്ചത്.ഗൗതം ഗംഭീറിന്റെ നാമനിർദേശ പത്രിക ഉടൻ തള്ളണമെന്നും കോടതിയിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു. ആരോപങ്ങൾ ഉന്നയിച്ച് പിന്നീട് മാപ്പ് പറയുന്നത് ആം ആദ്മി പാർട്ടിയുടെ സ്ഥിരം ശൈലിയാണെന്ന് ഗംഭീർ പ്രതികരിച്ചു.
കിഴക്കൻ ഡൽഹിയി ലോക്‌സഭാ മണ്ഡലത്തിൽ ബിജെപിയ്ക്ക് വേണ്ടിയാണ് ക്രിക്കറ്റ് താരം ഗൗതം ഗംഭീർ മത്സരിക്കുന്നത്. ആതി ഷി മെർലേനയാണ് ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി.രാജേന്ദർനഗർ, കരോൾബാഗ് എന്നീ നിയമ സഭാ മണ്ഡലങ്ങളിൽ ഗൗതം ഗംഭീറിന് വോട്ടർ ഐഡി കാർഡുണ്ടെന്ന് ആരോപിച്ചാണ് അതിഷി ഡൽഹി കോടതിയിൽ പരാതി നൽകിയത്. പരാതി മെയ് 1ന് കോടതി പരിഗണിക്കും.
Read Also : ഗൗതം ഗംഭീറിന് രണ്ട് വോട്ടർ ഐഡികൾ; ആംആദ്മി സ്ഥാനാർത്ഥി അതിഷി മർലേന പരാതി നൽകി
അതേസമയം ആരോപണത്തെ ഗൗതം ഗംഭീർ തള്ളി. ആരോപണം ഉന്നയിക്കുകയും പിന്നീട് മാപ്പ് പറയുകയും ചെയ്യുന്നത് ആം ആദ്മി പാർട്ടിയുടെ പതിവ് ശൈലിയാണെന്ന് ഗംഭീർ പറഞ്ഞു.
ആരോപണം തെളിഞ്ഞാൽ ഗംഭീറിന്റെ നാമനിർദേശ പത്രിക തള്ളാനും ഒരു വർഷം തടവ് ശിക്ഷയ്ക്ക് വിധിക്കാനും കോടതിയ്ക്ക് അധികാരമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here