വീട്ടിൽ അതിക്രമിച്ചു കയറി; മുഹമ്മദ് ഷമിയുടെ ഭാര്യ അറസ്റ്റിൽ

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിൻ ജഹാൻ അറസ്റ്റിൽ. ഷമിയുടെ വീടാക്രമിച്ചുവെന്ന കേസിലാണ് അറസ്റ്റ്. ഉത്തർപ്രദേശിലെ അംരോഹയിലുള്ള ഷമിയുടെ വീട്ടിൽ നിന്നുമാണ് ഹസിനെ അറസ്റ്റു ചെയ്തത്. ഹസിനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് സഹാസ്പുരിലുള്ള ഷമിയുടെ വീട്ടിൽ ഹസിൻ ജഹാൻ മകൾ ദേബോയേയും കൊണ്ട് എത്തിയത്. പിന്നീട് അമ്മയും മറ്റു ബന്ധുകളുമായി ഹസിൽ വാക്കുതർക്കത്തിലേർപ്പെട്ടു. തുടർന്നു ഷമിയുടെ കുടുംബം നൽകിയ പരാതിയിലാണ് ഹസിനെ അറസ്റ്റു ചെയ്തത്. ഹസിൽ വീട്ടിൽ അതിക്രമിച്ചു കയറിയെന്നായിരുന്നു പരാതി.
താൻ തന്റെ ഭർത്താവിന്റെ വീട്ടിലാണ് പോയതെന്ന് ഹസിൻ പറഞ്ഞു. തനിക്ക് അതിന് അവകാശമുണ്ട്. എന്നാൽ ഷമിയുടെ കുടുംബം തന്നോട്ട് അപമര്യാദയായി പെരുമാറിയെന്നും പോലീസും അവർക്ക് അനുകൂലമായി നിന്നുകൊണ്ട് തന്നെ അറസ്റ്റു ചെയ്തുവെന്നും ഹസിൻ പറഞ്ഞു.
നേരത്തെ ഷമിക്കെതിരെ ഹസിൻ പോലീസിനു പരാതി നൽകിയിരുന്നു. ഷാമിക്ക് മറ്റ് സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നും മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിക്കാറുണ്ടെന്നുമായിരുന്നു ഹസിന്റെ പരാതി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here