Advertisement

അമ്പത് ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പുനഃപരിശോധന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

May 7, 2019
Google News 1 minute Read
india name court

വോട്ടെടുപ്പിൽ അമ്പത് ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ കക്ഷികൾ സമർപ്പിച്ച പുനഃപരിശോധന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഒരു മണ്ഡലത്തിലെ 5 ബൂത്തിലെ വിവിപാറ്റ് രസീതുകൾ എണ്ണിയാൽ മതിയെന്ന തീരുമാനം പുനഃപരിശോധിക്കണം എന്നാണ് ആവശ്യം. അതേസമയം പുനഃപരിശോധന ഹർജിയെ ശക്തമായി എതിർക്കാനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

അമ്പത് ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണണം എന്ന ഹർജി തീർപ്പാക്കിയതിന് ശേഷമുള്ള സാഹചര്യമാണ് പുനഃപരിശോധന ഹർജിയുടെ ആധാരം. നാല് ഘട്ടങ്ങളിലെ വോട്ടെടുപ്പിൽ വ്യാപക ക്രമക്കെടുകൾ വോട്ടിംഗ് മെഷീനുകളിൽ കണ്ടെത്തി എന്ന് ഹർജിക്കാർ പറയുന്നു.

Read Also : എന്താണ് വിവിപാറ്റ് ? എന്തിനാണ് വിവിപാറ്റ് ?

ക്രമക്കെടുകൾ കണ്ടെത്തുമ്പോൾ അതിനെ പിഴവുകൾ എന്ന് വിളിച്ച് ഒഴിഞ്ഞ് മാറുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. ആന്ധ്രാപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ വലിയ ക്രമക്കെടുകളാണ് വോട്ടിംഗ് മെഷീനിൽ ഉണ്ടായത് എന്നാണ് ആരോപണം. ഈ സാഹചര്യത്തിൽ 50 ശതമാനം വിവിപാറ്റ് രസീതുകൾ എല്ലാ മണ്ടലങ്ങളിലും എണ്ണണം.

ചന്ദ്രബാബു നായിഡു അടക്കം 21 പ്രതിപക്ഷ പാർട്ടി നേതാക്കളാണ് ഹർജ്ജിക്കാർ. പുനപരിശോധന ആവശ്യം അനാവശ്യം ആണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഹർജ്ജിയെ എതിർത്ത് വ്യക്തമാക്കും. ഒരു ബാഹ്യശക്തിയ്ക്കും ഇടപെടാനാവാത്തവിധം ശാസ്ത്രിയവും പിഴവ് രഹിതവുമാണ് വോട്ടിംഗ് മെഷിനുകൾ. വോട്ടെണ്ണൽ നടപടിയെ ദിവസ്സങ്ങളോളം വൈകിപ്പിയ്ക്കാനെ ഈ ആവശ്യം കാരണമാകു. ചീഫ് ജസ്റ്റിസ് രജ്ഞൻ ഗഗോയ് , ജസ്റ്റിസുമാരായ ദീപക് ഗുപ്ത സഞ്ജിവ് ഖന്ന എന്നിവരുടെ മൂന്നംഗ ബഞ്ചാണ് പുനപരിശോധന ഹർജി പരിഗണിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here